മഴയുടെ പേരില്‍ റോഡ് കേടാകുന്നത് കണ്ടുനില്‍ക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കാലാവസ്ഥയുടെ പേരിൽ റോഡ് കേടാകുന്നത് കണ്ടുനില്‍ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പി.ഡബ്ല്യു.ഡി റോഡിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടെന്നും നിയമസഭാ മണ്ഡലം തിരിച്ചുള്ള റോഡ് നിർമ്മാണത്തിനായി മേൽനോട്ട സംഘം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേരളത്തിൽ സംവിധാനമില്ലെന്നും പി.ഡബ്ല്യു.ഡിക്ക് അതിൽ ഇടപെടാൻ കഴിയില്ലെന്നും റിയാസ് പറഞ്ഞു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

പരിപാലകാലാവധി കഴിഞ്ഞാല്‍ റോഡ് അറ്റക്കുറ്റപ്പണിക്ക് റണ്ണിങ് കോണ്‍ട്രാക്ട് നടപ്പാക്കുന്നുണ്ട്. 3 ലക്ഷം കിലോമീറ്റര്‍ റോഡാണ് കേരളത്തിൽ ഉള്ളത്. അതില്‍ പൊതുമരാമത്ത് വകുപ്പിനുള്ളത് 30000 കിലോമീറ്റര്‍ മാത്രമാണ്. റോഡ് അറ്റക്കുറ്റപ്പണി മഴയില്ലാത്ത സമയത്ത് നടക്കുന്നുവെന്ന് ഉറപ്പാക്കും. പി.ഡബ്ല്യു.ഡിറോഡിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ട്. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കും. ഉദ്യോഗസ്ഥര്‍ റോഡിന്റെ പണി വിലയിരുത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുമെന്നും റോഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരത്തിനുമായി ഉദ്യോഗസ്ഥനെ നിയമിച്ചെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
[masterslider id="10"]

Related posts