‘ശൈലജയുടെ സൽപ്പേര് നശിച്ചു ; വീണയ്ക്ക് ഫോണിനോട് അലർജി’

പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ രൂക്ഷ വിമർശനം. മന്ത്രിക്ക് ഫോണിനോട് അലർജിയുണ്ടെന്നും ഔദ്യോഗിക നമ്പറിൽ വിളിച്ചാലും എടുക്കില്ലെന്നും പൊതുചർച്ചയിൽ വിമർശനമുയർന്നു. മന്ത്രിക്ക് വകുപ്പിന് മേൽ യാതൊരു നിയന്ത്രണവുമില്ല. മുൻ മന്ത്രി കെകെ ശൈലജയുടെ നല്ല പേര് പോയി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വീണാ ജോർജും തമ്മിലുള്ള തർക്കം നാണക്കേടായെന്നും വിമർശനമുയർന്നു.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ എംഎൽഎമാരുമായി കൂടിയാലോചനകൾ നടത്താറില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും അടൂരിൽ നിന്നുള്ള എംഎൽഎ കൂടിയായ ചിറ്റയം ഗോപകുമാർ നേരത്തെ പറഞ്ഞിരുന്നു. ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും നുണകളും ആരോപണങ്ങളും പ്രചരിപ്പിക്കുകയാണെന്നും വീണാ ജോർജ് പിന്നീട് തിരിച്ചടിച്ചിരുന്നു.

സംഘടനാ റിപ്പോർട്ടിൽ സി.പി.എമ്മിനെതിരെയും രൂക്ഷവിമർശനമുണ്ട്. എൽ.ഡി.എഫ് ജില്ലാ സമ്മേളനങ്ങളിൽ കൂടിയാലോചനകളില്ല. സി.പി.ഐയോട് ശത്രുതാപരമായാണ് ജനീഷ് കുമാർ എം.എൽ.എ പെരുമാറുന്നത്. അങ്ങാടിക്കലിൽ സി.പി.ഐ പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ നടപടിയുണ്ടായില്ല എന്നിങ്ങനെയാണ് വിമർശനങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
[masterslider id="10"]

Related posts