കോമൺവെൽത്ത് ഗെയിംസ്; ക്രിക്കറ്റിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 10.30ന് എഡ്ജ്ബാസ്റ്റണിലാണ് മത്സരം ആരംഭിക്കുക. ബാർബഡോസാണ് എതിരാളികൾ. ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ചു. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് ഹൃദയഭേദകമായ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചു. ആദ്യ കളിയിൽ വെസ്റ്റ് ഇൻഡീസ് പാകിസ്ഥാനെ തോൽപ്പിച്ചെങ്കിലും രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം ഓസ്ട്രേലിയയുമായി സെമി ഫൈനൽ കളിക്കും.

ഇന്ത്യയുടെ ഓപ്പണർമാർ ഫോമിലാണ്. ആദ്യ മത്സരത്തിൽ ഷഫാലി വർമ 48 റൺസെടുത്തപ്പോൾ രണ്ടാമത്തെ കളിയിൽ സ്മൃതി മന്ദന 63 റൺസിൻ്റെ മാച്ച് വിന്നിങ് ഇന്നിംഗ്സ് കളിച്ചു. മധ്യനിരയുടെ കരുത്ത് ഇതുവരെ പൂർണമായി മനസ്സിലായിട്ടില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മാത്രമാണ് ആദ്യ കളിയിലെ ബാറ്റിങ് തകർച്ചയിൽ മികവ് പുലർത്തിയത്. ആദ്യ കളിയിൽ യസ്തിക ഭാട്ടിയ മൂന്നാം നമ്പറിലും രണ്ടാമത്തെ കളിയിൽ സബ്ബിനേനി മേഘനയാണ് മൂന്നാം സ്ഥാനത്ത് ഇറങ്ങിയത്. രണ്ട് പരീക്ഷണങ്ങളും അത്ര വിജയകരമായിരുന്നില്ല. ആദ്യ കളിയിൽ ജെമീമ നിരാശപ്പെടുത്തി.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

രേണുക സിംഗാണ് ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ നാലു വിക്കറ്റും പാകിസ്ഥാനെതിരെ ഒരു വിക്കറ്റുമാണ് രേണുക വീഴ്ത്തിയത്. മികച്ച ഫോമിലുള്ള കളിക്കാരന്‍റെ എക്കോണമിയും മികച്ചതാണ്. 4.75. ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ് രേണുക. ദീപ്തി ശർമ്മയും സ്നേഹ് റാണയും മധ്യ ഓവറുകളിൽ നന്നായി പന്തെറിയുന്നു. രേണുകയുടെ പ്രകടനം അപ്രസക്തമാക്കുന്ന മേഘ്ന സിംഗ് സിംഗ് ആണ് ഇന്ത്യൻ ബൗളിംഗിലെ ആദ്യ വീക്ക് പോയിൻ്റ്. പത്തിനടുത്ത് ഇക്കോണമിയിൽ പന്തെറിയുന്ന മേഘ്നയ്ക്ക് രണ്ട് വിക്കറ്റുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
[masterslider id="10"]

Related posts