കുണ്ടലഹള്ളി അടിപ്പാത പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു

ബെംഗളൂരു: നിരവധി സമയപരിധികൾ നഷ്‌ടപ്പെട്ടതിന് ശേഷം, ഐടി ഹബ്ബിന്റെ പ്രധാന കണ്ണിയായ കുണ്ടലഹള്ളി ജംഗ്ഷനിലെ അടിപ്പാത തിങ്കളാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുത്തു. പുതുതായി നിർമിച്ച ഗ്രേഡ് സെപ്പറേറ്ററിന്റെ ഉദ്ഘാടനം ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു. നാലുവരിപ്പാതയുള്ള അടിപ്പാത വാഹനയാത്രക്കാർക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്.

ബെംഗളൂരുവിന്റെ മധ്യഭാഗങ്ങളെ ഐടി ഹബ്ബുമായി ബന്ധിപ്പിക്കുന്ന ഓൾഡ് എയർപോർട്ട് റോഡിൽ നിർദേശിച്ചിരിക്കുന്ന സിഗ്നൽ രഹിത ഇടനാഴി പദ്ധതിയുടെ ഭാഗമാണ് ഗ്രേഡ് സെപ്പറേറ്റർ. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് പദ്ധതി ആവിഷ്കരിച്ചെങ്കിലും, വസ്തുവകകൾ ഏറ്റെടുക്കുന്നതിലെ കാലതാമസം കാരണം 2019 നവംബറിൽ മാത്രമാണ് പ്രവൃത്തി ആരംഭിച്ചത്. ഇരുവശങ്ങളിലും 7.5 മീറ്റർ വീതിയിൽ സർവീസ് റോഡ് അടങ്ങുന്ന 281 മീറ്റർ നീളമുള്ള അടിപ്പാത നിർമിക്കാൻ ബിബിഎംപി 19.5 കോടി രൂപയാണ് ചെലവഴിച്ചത്.

  പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു

28 പ്രോപ്പർട്ടികൾ ഏറ്റെടുക്കുന്നതിന് 45 കോടി രൂപയോളം വരുമെന്നാണ് വിവരം. അണ്ടർപാസ് പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗതത്തിനായി തുറന്നതോടെ മാറത്തഹള്ളി, വർത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുണ്ടലഹള്ളി അടിപ്പാതയിൽ സിഗ്നൽ കാത്തുനിൽക്കേണ്ടതില്ല.
കൂടാതെ ഓൾഡ് എയർപോർട്ട് റോഡിൽ നിന്ന് ഇപിഐപി സോണിലേക്ക് (വൈറ്റ്ഫീൽഡ്) നീങ്ങുന്ന ഗതാഗതത്തിന് ജംഗ്ഷനിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ണൂരിൽ സുധാകരൻ തന്നെ 'ബോസ്'; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ; ഒപ്പം കോൺഗ്രസ് നേതാക്കളും
[masterslider id="10"]

Related posts

Click Here to Follow Us