കോഴ്‌സുകൾക്ക് ഏകീകൃത ഫീസ് വേണ്ട: കർണാടക ഹൈക്കോടതി

ബെംഗളൂരു: വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകൾക്ക് ഏകീകൃത ഫീസ് ഏർപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി. അതേസമയം സംസ്ഥാനത്തെ നിരവധി ഡീംഡ് സർവകലാശാലകൾക്ക് ഇളവ് അനുവദിച്ചതായി വസന്തകുമാർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസച്ചെലവ് ഓരോ സ്ഥാപനത്തിനും വ്യത്യസ്തമാണെന്നും അത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ഒരു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വിദ്യാഭ്യാസച്ചെലവ് സ്ഥാപനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാമെന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉൾപ്പെടെയുള്ള പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും പിഎ ഇനാംദാർ കേസിൽ സുപ്രീം കോടതി വ്യക്തമായി പറഞ്ഞതായി ജസ്റ്റിസ് അലോക് ആരാധേ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഭാവിതലമുറയ്‌ക്കായി വിദ്യാഭ്യാസം വിപുലീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉണ്ടാക്കുന്നതിനൊപ്പം, വിവിധ ചെലവുകൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് ഈടാക്കാമെന്നും അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ, ഫീസ് ഘടന നിശ്ചയിക്കുമ്പോൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, അധ്യാപകർക്കും ജീവനക്കാർക്കും നൽകുന്ന ശമ്പളം, സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും/അല്ലെങ്കിൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ഭാവി പദ്ധതികൾ തുടങ്ങി വിവിധ ഘടകങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്നും ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us