ഐഎംഎ തട്ടിപ്പ്; ഇരയായ 3600 പേർക്ക് 50,000 രൂപ വീതം നൽകി

ബെംഗളൂരു: ഐ-മോണിറ്ററി അഡൈ്വസറി (ഐഎംഎ) തട്ടിപ്പിന് ഇരയായ 3,600 ഓളം പേർക്ക് ചൊവ്വാഴ്ച 50,000 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. ചെറുകിട നിക്ഷേപകർക്ക് 13.2 കോടിയിലധികം രൂപ വിതരണം ചെയ്തു.

ഇത് രണ്ടാം തവണയാണ് നിക്ഷേപകർക്ക് അവരുടെ പണത്തിന്റെ ഒരു ഭാഗം തിരികെ ലഭിക്കുന്നത്. നേരത്തെ, സ്‌പെഷ്യൽ ഓഫീസറും കോമ്പീറ്റന്റ് അതോറിറ്റിയുമായ ഹർഷ് ഗുപ്ത 5.5 കോടി രൂപ അനുവദിക്കുകയും 3,470 ക്ലെയിമുകളിൽ കുടിശ്ശിക തീർക്കുകയും ചെയ്തിരുന്നു. ഇതുവരെ 6,800 അവകാശികൾക്കായി അതോറിറ്റി 18.8 കോടി രൂപ അനുവദിച്ചു.

“എന്റെ ജ്യേഷ്ഠൻ ഐഎംഎയിൽ 2 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു, 2019 പകുതിയോടെ തട്ടിപ്പ് പുറത്തുവന്നതിന് ശേഷം ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടതായി ഞങ്ങൾ കരുതി. ഇത് സാധ്യമാക്കിയ കോടതിക്കും ഉദ്യോഗസ്ഥർക്കും ഞങ്ങൾ നന്ദി പറയുന്നു ഫ്രേസർ ടൗൺ നിവാസിയായ മുഹമ്മദ് ഫർഹാൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us