ഗൗരി ലങ്കേഷ് വധക്കേസ്; വിചാരണ അടുത്തമാസം ആരംഭിക്കും

ബെംഗളൂരു : എഴുത്തുകാരിയും ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവെച്ച് കൊന്ന് നാല് വർഷത്തിന് ശേഷം, കർണാടകയിലെ കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ട് പ്രത്യേക കോടതി മെയ് 27 ന് വിചാരണ ആരംഭിക്കും. 2017 ൽബെംഗളൂരുവിലെ വസതിയിൽ ലങ്കേഷ് കൊല്ലപ്പെട്ടുന്നത്.

കേസിലെ വിവരദാതാവ് കൂടിയായ ഇവരുടെ സഹോദരി കവിതാ ലങ്കേഷിന് പ്രത്യേക കോടതി ജഡ്ജി അനിൽ ഭീമൻ കാട്ടി സമൻസ് അയച്ചു. മെയ് 27ന് കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.പത്രികേ എന്ന കന്നഡ ടാബ്ലോയിഡിന്റെ എഡിറ്ററായിരുന്നു ഗൗരി ലങ്കേഷ്. വർഗീയ വിദ്വേഷത്തിനെതിരെ അവർ കോമു സൗഹാർദ വേദികെ എന്ന പേരിൽ ഒരു ഫോറം രൂപീകരിച്ചു, അത് പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്കായി പ്രവർത്തിച്ചു.

  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടർന്ന്, കൊലപാതകം അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചിരുന്നു. അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കുകയും കേസുമായി ബന്ധപ്പെട്ട് 18 പ്രതികളെ ഉൾപ്പെടുത്തി എസ്.ഐ.ടി. ഇതുവരെ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ 18-ാം പ്രതിയായ നിഹാൽ എന്നറിയപ്പെടുന്ന വികാസ് പട്ടേലിനെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. കേസിലെ മുഖ്യ സൂത്രധാരൻ അമോൽ കാലെ ആണെന്നും മറ്റൊരു പ്രതി പരുശുറാം വാഗ്‌മോർ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts