അഹിന്ദുക്കൾക്ക് ക്ഷേത്ര സമീപം കച്ചവടം നടത്താനാകില്ല: ജെ.സി മധുസ്വാമി

ബെംഗളൂരു: കർണാടക ഹിന്ദു മതസ്ഥാപനങ്ങളും ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്‌ട് പ്രകാരം അഹിന്ദു കച്ചവടക്കാർ ക്ഷേത്രങ്ങളുടെ പരിസരത്തും വസ്‌തുക്കളിലും കച്ചവടം നടത്തുന്നത് വിലക്കുന്നുണ്ടെന്നും കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് നിയമം പാസാക്കിയതെന്നും നിയമമന്ത്രി ജെ.സി.മധുസ്വാമി നിയമസഭയിൽ പറഞ്ഞു.

തീരദേശ കർണാടകയിലെ ക്ഷേത്രങ്ങളിലും പരിസരങ്ങളിലും അഹിന്ദുക്കൾ കച്ചവടം നടത്തുന്നത് തടയാനുള്ള ക്ഷേത്ര കമ്മിറ്റികളുടെ തീരുമാനത്തെ ചോദ്യം ചെയ്ത കോൺഗ്രസ് അംഗങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് പ്രഖ്യാപിച്ച് ചില സംഘടനകൾ ക്ഷേത്രങ്ങൾക്ക് സമീപം ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചതിനെ കോൺഗ്രസ് അംഗങ്ങൾ എതിർത്തു.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

സമൂഹത്തിൽ സമാധാനം തകർക്കുന്ന ഇത്തരം സംഭവങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിൽ സർക്കാരിന് ഒരു പങ്കുമില്ല. 2003-ലെ കർണാടക ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്‌മെന്റുകളുടെയും നിയമപ്രകാരം, അഹിന്ദുക്കൾക്ക് ഭൂമി, കെട്ടിടം അല്ലെങ്കിൽ സർക്കാർ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള മറ്റേതെങ്കിലും സ്ഥലങ്ങൾ പാട്ടത്തിന് നൽകാനാവില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഈ നിയമങ്ങൾ രൂപപ്പെടുത്തിയത് ബിജെപിയല്ലന്നും, അന്ന് അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡുകളിലും ക്ഷേത്രങ്ങളിൽ നിന്നും ബാനറുകൾ സ്ഥാപിച്ചാൽ മാത്രമേ സംസ്ഥാന സർക്കാരിന് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ സ്ത്രീകളുടെ 'ശക്തി' പുരുഷന്മാർക്ക് വിറ്റു, പണം സ്വന്തം പോക്കറ്റിലിട്ടു; ഒടുവിൽ കള്ളക്കൺക്ടർമാരെ പൂട്ടാൻ ബി.എം.ടി.സി.യിൽ ആ സാങ്കേതികവിദ്യ എത്തി!
[masterslider id="10"]

Related posts