ബിബിഎംപി തിരഞ്ഞെടുപ്പ്: അടിയന്തര വാദം കേൾക്കണമെന്ന ഹർജി സുപ്രീം കോടതി അംഗീകരിച്ചു

ബെംഗളൂരു : 2020 സെപ്റ്റംബറിൽ കാലാവധി അവസാനിച്ച ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി പരിശോധിക്കാൻ സമ്മതിച്ചു.

ചില സ്ഥാനാർത്ഥികളെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷിക മീനാക്ഷി അറോറ 2020 സെപ്തംബറിൽ സിവിൽ ബോഡിയുടെ കാലാവധി അവസാനിച്ചെന്നും, സുപ്രീം കോടതി തിരഞ്ഞെടുപ്പ് പ്രക്രിയ സ്റ്റേ ചെയ്തതിനാൽ തിരഞ്ഞെടുപ്പ് ഇതുവരെ നടന്നിട്ടില്ല ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അറിയിച്ചു.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

നിലവിലെ ബിബിഎംപി കൗൺസിലിന്റെ അഞ്ച് വർഷത്തെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് സംസ്ഥാന സർക്കാർ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ പൗരസമിതിയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. പുതിയ നിയമപ്രകാരം ബിബിഎംപി തിരഞ്ഞെടുപ്പ് 243 ന് പകരം 198 വാർഡുകളിലേക്ക് നടത്താനുള്ള ഹൈക്കോടതി ഉത്തരവിന്റെ പ്രവർത്തനം സുപ്രീം കോടതി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
[masterslider id="10"]

Related posts