മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിൽ നിന്ന് ഹിജാബ് സംരക്ഷിക്കും; വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ

ബെംഗളൂരു : ഇന്ത്യയിൽ ബലാത്സംഗ സംഭവങ്ങൾ കൂടുതലാണെന്നും ഹിജാബ് ധരിക്കുന്നത് രാജ്യത്ത് മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുമെന്നും കർണാടക കോൺഗ്രസ് എം‌എൽ‌എ ബി ഇസഡ് സമീർ അഹമ്മദ് ഖാൻ.

തന്റെ പ്രസ്താവനയെ ന്യായീകരിച്ച്, താൻ തന്റെ കാഴ്ചപ്പാട് മാത്രമാണ് നൽകിയതെന്നും ഈ വിഷയത്തിൽ മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. “സ്ത്രീകളുടെ സൗന്ദര്യം തുറന്നുകാട്ടാൻ പാടില്ല. ആരും അവരുടെ മേൽ കണ്ണ് വെയ്ക്കരുത്. മുസ്ലീം സ്ത്രീകൾ പണ്ടുമുതലേ ഹിജാബ് ധരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

“ഞങ്ങൾക്കിടയിൽ ഹിജാബ് ധരിക്കാത്തവർ ചുരുക്കം. ഹിജാബ് ധരിക്കുന്നത് നിർബന്ധമല്ല, എന്നിരുന്നാലും നമ്മുടെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഹിജാബ് ധരിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ബലാത്സംഗത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ ലഭിച്ചതിന് ശേഷം എന്നോട് സംവാദത്തിന് വരൂ, ”അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്‌ലാമനുസരിച്ച് “എല്ലാവരും അഞ്ച് തവണ നമസ്‌കരിക്കണം” എന്നാൽ പലരും അത് ചെയ്യാറില്ലെന്നും സ്ത്രീകൾ ഹിജാബ് ധരിച്ചാൽ ബലാത്സംഗങ്ങൾ കുറയുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts