ഹിജാബ് വിവാദം; ഹൈക്കോടതി വിധി വരെ, തൽസ്ഥിതി തുടരാൻ കോളേജുകൾക്ക് നിർദ്ദേശം നൽകി സർക്കാർ

ബെംഗളൂരു : കർണാടക വിദ്യാഭ്യാസ നിയമം അനുസരിച്ച് എല്ലാ വിദ്യാർത്ഥികളും യൂണിഫോം ഡ്രസ് കോഡ് പാലിക്കണമെന്നും ഹിജാബ് അല്ലെങ്കിൽ കാവി വസ്ത്രം ധരിക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുമെന്നും സംസ്ഥാന സർക്കാർ വെള്ളിയാഴ്ച ആവർത്തിച്ചു.

വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷുമായും വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിൽ കർണാടക ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് ഉണ്ടാകുന്നതുവരെ സ്‌കൂളുകൾക്കും കോളേജുകൾക്കും തല് സ്ഥിതി തുടരാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദ്ദേശം നൽകി.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

ബൊമ്മൈ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പുമായും നിയമ വകുപ്പുമായും വിഷയം ചർച്ച ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്ന ഹൈക്കോടതിയെ സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിക്കാൻ നിയമവകുപ്പ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts