വലതുപക്ഷ സംഘത്തിന്റെ പരാതി; ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ വിശ്രമമുറി അധികൃതർ പൂട്ടി

ബെംഗളൂരു : ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാർക്കുള്ള വിശ്രമമുറി മുസ്ലീം പോർട്ടർമാർ പ്രാർത്ഥനയ്ക്ക് ഉപയോഗിക്കുന്നതായി വലതുപക്ഷ സംഘം ആരോപിച്ചതിനെത്തുടർന്ന് അധികാരികൾ സുരക്ഷ ശക്തമാക്കുകയും മുറി പൂട്ടിയിടുകയും ചെയ്തു.

ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളികളുടെ വിശ്രമമുറി മുസ്‌ലിംകൾക്ക് നമസ്‌കരിക്കാനുള്ള മുറിയായി മാറിയെന്ന് ഒരു ട്വിറ്റർ ഹാൻഡിൽ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ, തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി (എച്ച്‌ജെഎസ്) ശുചിമുറിയിലേക്ക് അതിക്രമിച്ച് കയറി പ്രാർത്ഥന മുറി അടക്കാൻ ആവശ്യപ്പെട്ടു.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

ചുമട്ടുതൊഴിലാളികൾ നമസ്കാരത്തിനായി വിശ്രമമുറി ഉപയോഗിക്കുന്നത് “ദേശീയ സുരക്ഷയ്ക്ക് ഭീഷണി” എന്ന് വിശേഷിപ്പിച്ച എച്ച്ജെഎസ്, വിശ്രമമുറി പ്രാർത്ഥനയ്ക്കുള്ള അനധികൃത സ്ഥലമാക്കി മാറ്റിയെന്ന് ആരോപിച്ച് ഡിവിഷണൽ റെയിൽവേ മാനേജർക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
[masterslider id="10"]

Related posts