ലൈംഗികാരോപണ കേസ്; ബെംഗളൂരുവിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു : ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്തിനും മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്യാൻ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് കർണാടക ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കി. മുൻ മന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട ലൈംഗികാരോപണ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

നവംബർ 23-ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരുവിലെ എട്ടാം അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ആദർശ് ആർ അയ്യർ എന്ന ആക്ടിവിസ്റ്റ് നൽകിയ സ്വകാര്യ പരാതി ഹൈക്കോടതി റദ്ദാക്കി. അന്നത്തെ പോലീസ് ഉദ്യോഗസ്ഥർ കേസെടുത്തിട്ടില്ലെന്ന് അയ്യർ വാദിച്ചു.

  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം

യുവതി അഭിഭാഷകൻ മുഖേന വിവരം നൽകിയതിനെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് തയ്യാറായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പി പ്രസന്ന കുമാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, കേസ് നിരീക്ഷിക്കുന്ന പൊതുതാൽപര്യ ഹർജിയിൽ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് നൽകിയതിനാൽ ഫയൽ ചെയ്തിട്ടില്ല. ഈ വർഷം മാർച്ച് ഏഴിന് കല്ലഹള്ളി പരാതി പിൻവലിച്ചതായും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts