സദാചാരപോലീസിങ് വീണ്ടും വ്യാപകമായകുന്നു; രണ്ട് കേസുകളിലായി 7 പേർ അറസ്റ്റിൽ

ബെംഗളൂരു : തീരദേശ കർണാടകയിൽ രണ്ട് വ്യത്യസ്ത സദാചാര പോലീസിംഗ് സംഭവങ്ങളിലായി ഏഴ് പേർ അറസ്റ്റിലായി. മംഗളൂരുവിൽ സ്വകാര്യ കോളേജിലെ രണ്ട് വിദ്യാർത്ഥിനികളെ ബസിൽ യാത്ര ചെയ്യുന്നതിനിടെ മർദിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബസ് ഡ്രൈവർമാരായ പ്രകാശ്, രഞ്ജിത്ത്, കണ്ടക്ടർമാരായ രാഘവേന്ദ്ര, പവൻ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ബസിൽ യാത്രചെയ്യുകയായിരുന്ന ഇരുവരെയും പ്രതികൾ ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം. ശിവമോഗ സ്വദേശിയായ കുട്ടി ബസിൽ മോശമായി പെരുമാറിയെന്ന് പ്രതികൾ ആരോപിച്ച് മർദിച്ചതായി പോലീസ് പറഞ്ഞു.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 354 (സ്ത്രീയെ അപമാനിക്കൽ) 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതി ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts