ബെംഗളൂരു കലാപം;മുൻ കോർപ്പറേറ്റർ റഖീബ് സക്കീർ അറസ്റ്റിൽ.

ബെംഗളൂരു: ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ബെംഗളൂരുവിലെ കെജി ഹള്ളി ഡിജെ ഹള്ളി എന്നിവിടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് പുലികേശിനഗർ മുൻ കോർപ്പറേറ്റർ അബ്ദുൽ റഖീബ് സക്കീർ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഇതോടെ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ കോർപ്പറേറ്റർ ആണ് സക്കീർ.

നവംബർ 17ന് അറസ്റ്റിലായ മുൻ മേയർ സമ്പത്ത് കുമാറിനൊപ്പം ഒന്നര മാസത്തോളമായി ഒളിവിലായിരുന്നുവെങ്കിലും കേസിനാസ്പദമായ എഫ്ഐആർ റദ്ദ് ചെയ്യാനും ജാമ്യം നേടാനുള്ള ശ്രമം പരാജയപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!

നാഗർഹോളെ അടുത്തുള്ള ഒരു ഫാം ഹൗസിലാണ് സക്കീറും സമ്പത്തും ഒളിവിൽ കഴിഞ്ഞിരുന്നത്.

ഇവരുടെ സഹായിയായിരുന്ന റിയാസുദ്ദീൻ നവംബർ ഏഴിന് പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സമ്പത്ത് അറസ്റ്റിലാവുന്നത്.

എന്നാൽ സമയോചിതമായി സക്കീർ ഒളിത്താവളം മാറ്റി രക്ഷപ്പെട്ടു.

പുലികേശി നഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി യുടെ വീട് കലാപകാരികൾ അഗ്നിക്കിരയാക്കി യിരുന്നു.

തുടർന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്. ഇതോടൊപ്പം ഡിജെ ഹ ള്ളി കെജി ഹള്ളി പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചതും തകർത്തതും ഉൾപ്പെടെയുള്ള കേസുകൾ കേന്ദ്ര സർക്കാർ ഏജൻസിയായ എൻഐഎ അന്വേഷിച്ചുവരികയാണ്.

  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

സക്കീർ അറസ്റ്റിലായ വിവരം ക്രിമിനൽ വിഭാഗം ജോയിൻ കമ്മീഷണർ സന്ദീപ് പാട്ടീൽ സ്ഥിരീകരിച്ചെങ്കിലും ചോദ്യംചെയ്യൽ തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട്ടില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇനി ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍; പൊതുജനാരോഗ്യ മന്ത്രി
[masterslider id="10"]

Related posts