നഗരത്തിൽ പോലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും പേരിൽ തട്ടിപ്പ്

ബെംഗളൂരു: നഗരത്തിൽ പോലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും പേരിൽ ആൾമാറാട്ടം നടത്തി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ആളുകളെ കബളിപ്പിച്ച് പണംതട്ടിയ കേസിൽ നാലുപേരെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ ഭരത്പൂർ സ്വദേശികളായ വാജിബ് ഖാൻ (30), സാഹിൽ എന്ന മൗജ് ഖാൻ (20), ഷാഹിദ് (28), ഉമീർ ഖാൻ (31) എന്നിവരാണ് പിടിയിലായത്.

  ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

പോലീസ് ഉദ്യോഗസ്ഥരുടെയോ സൈനിക ഉദ്യോഗസ്ഥരുടെയോ അക്കൗണ്ടുകൾവഴി ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും ചിത്രങ്ങൾ ഒ.എൽ.എക്സ്, ക്വിക്ർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വിൽപ്പനയ്ക്ക് വെച്ചായിരുന്നു തട്ടിപ്പ്. വാങ്ങുന്നവർക്ക് വിശ്വാസം വരാനായിരുന്നു ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

ആവശ്യക്കാരോട് വാഹനങ്ങൾ നേരിട്ട് വീടുകളിലേക്ക് അയയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യും. എന്നാൽ പണം അടയ്ക്കുന്നവർക്ക് വാഹനങ്ങൾ ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്തിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിച്ചാൽ കുടുങ്ങില്ല; നിയമത്തിന്റെ നൂൽപ്പാലം കടന്ന് കർണാടക ഹൈക്കോടതി വിധി ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സഹായം തരാൻ അറബി വരും, പക്ഷേ പെണ്ണുങ്ങളുടെ കൂടെ വരുന്നത് അസൈനാർ! 'അറബി അസൈനാർ' ഒടുവിൽ വലയിൽ
[masterslider id="10"]

Related posts

Click Here to Follow Us