അച്ഛന്റെ ജീവൻ രക്ഷിക്കാൻ കരളിന്റെ 65% പകുത്തു നൽകി 24 കാരിയായ മകൾ

ബെംഗളൂരു: ലിവർ സിറോസിസ് ബധിച അച്ഛന്റെ ജീവൻ രക്ഷിക്കാൻ മകൾ കരളിന്റെ 65 ശതമാനവും ദാനം ചെയ്തു. 24 വയസായ പെൺകുട്ടിയാണ് അച്ഛന് കരൾ പകുത്തു നൽകിയത്. 

മുംബൈ സ്വദേശിയായ കോട്ടൻ മിൽ ഉടമ ഒരു വർഷമായി ലിവർ സിറോസിസ് ബധിച് ചികിത്സയിൽ അയിരുന്നു. അദ്ദേഹത്തിന്റെ കരളിന്റെ 80 ശതമാനത്തോളവും നഷ്ടപ്പെട്ടിരുന്നു. ജുൺ മാസത്തിൽ അവയവമാറ്റ ശസ്ത്ര ക്രിയക്ക് വിധേയനാകാൻ തീരുമാനിച്ച രമേശ് കർണാടകയിലെ അപ്പോളോ ആശുപത്രിയാണ് അതിനായി തിരഞ്ഞെടുത്തത്.

അപ്പോളോ ആശുപത്രിയിൽ മകളോടൊപ്പം ശസ്ത്രക്രിയക്ക് എത്തി അവയവ മാറ്റത്തിനായി കാത്തിരുന്നു എങ്കിലും വെയ്റ്റിംഗ് ലിസ്റ്റിൽ വളരെ പുറകിലായിരുന്നു. 

ഇതിനിടയിൽ മഞ്ഞപ്പിത്തം ബാധിച്ച അച്ഛന്റെ നില ഗുരുതരമായ സാഹചര്യത്തിൽ മകൾ അച്ഛന് വേണ്ടി കരൾ ദാനം ചെയ്യുകയായിരുന്നു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us