മഴക്കടുതിയിൽ മരണം16 ആയി; 4 പേരെ കാണാനില്ല.

ബെംഗളൂരു : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ കടുത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലുമായി 16 പേർ മരണപ്പെട്ടു. നാല് പേരെ കാണാതായി, ഇത് വരെ കണ്ടെത്തിയിട്ടില്ല. 

സംസ്ഥാന ഗവൺമെന്റിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം സംസ്ഥാനത്തെ 12 ജില്ലകളിലാണ് ഈ വർഷം മഴക്കെടുതി ഉണ്ടായത്. 

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

സംസ്ഥാനത്ത് മരിച്ച 16 പേരിൽ നാല് പേർ വീതം ചിക്കമഗളൂരു ജില്ലയിൽ നിന്നും ദക്ഷിണ കന്നഡ ജില്ലയിൽ നിന്നും ഉള്ളവരാണ്.

മരിച്ചവരിൽ രണ്ട് പേർ കുടകിൽ നിന്നും ഉള്ളവരാണ്. ധാർവാട്, ഹാസൻ, ഉത്തര കന്നഡ, മൈസൂര്, ഹാവേരി, ഉഡുപ്പി എന്നീ ജില്ലകളിൽ നിന്നും ഒരാൾ വീതവും മരണപ്പെട്ടു. 

സംസ്ഥാനത്തെ 108 ദുരിതാശ്വാസ ക്യാമ്പുകളിലായി 3244 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
[masterslider id="10"]

Related posts