സർക്കാർ പിടിമുറുക്കുന്നു;കോവിഡ് ചികിൽസക്ക് അധിക നിരക്ക് ഈടാക്കിയ സ്വകാര്യ ആശുപത്രികൾ തുക തിരികെ കൊടുക്കാൻ തയ്യാറായി;നിരീക്ഷിക്കാൻ പ്രത്യേക സംഘം.

ബെംഗളൂരു : കോവിഡ് ചികിൽസക്കായി സ്വകാര്യ ആശുപത്രികൾ തോന്നിയ പോലെ തുക ഈടാക്കുന്നതായി പരാതി ഉയർന്നിട്ട് കുറച്ച് ദിവസമായി.

സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പല സ്ഥാപനങ്ങളും അതൊന്നും പിൻ തുടരാൻ തയ്യാറില്ല.

സർക്കാർ നിശ്ചയിച്ച ഫീസിൽ കൂടുതൽ ഈടാക്കിയ ആശുപത്രികളിൽ നിന്നും രോഗികൾക്ക് തുക റീഫണ്ട് വാങ്ങിക്കൊടുത്ത കാര്യം ഡി. രൂപ ഐ.എ.എസ്. ട്വീറ്റ് ചെയ്തിരിക്കുകയാണ്.

22 പേർക്കായി 24 ലക്ഷം രൂപയാണ് വാങ്ങി തിരികെ നൽകിയത് അവരുടെ പട്ടികയും താഴെ നൽകിയിട്ടുണ്ട്.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

കോവിഡ് നോഡൽ ഓഫീസർ അശോക് ഗൗഡ നൽകിയ 22 പേരുടെ പട്ടികയിലേക്ക് പണം തിരിച്ച് നൽകാൻ ആശുപത്രികൾ തയ്യാറായിട്ടുണ്ട്.

സർക്കാർ നിർദ്ദേശത്തോട് ആശുപത്രികൾ സഹകരിക്കുന്നുണ്ട് എന്നും ഡി. രൂപ ഐ.എ.എസ് പറയുന്നു.

അധിക തുക ഈടാക്കുന്നത് നിരീക്ഷിക്കാൻ നിയോഗിച്ച 2 അംഗ സംഘത്തിൽ ഹർഷ് ഗുപ്ത ഐ.എ.എസും ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts