ആയിരത്തില്‍ ഒരുവനായിരുന്നു. അനുകമ്പയുള്ള, സ്‌നേഹമുള്ള അമൂല്യമായ വ്യക്തിത്വം, ‘മേഘ്‌നയുമായി ഏറെ പ്രണയത്തിലാണെന്ന് പറഞ്ഞു, നടൻ സർജയെക്കുറിച്ച് സുഹൃത്ത്

കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയെ കുറിച്ച് നിര്‍മ്മാതാവ് യോഗീഷ് ദ്വാരകിഷ്., ചിഞ്ജീവിയും മേഘ്‌നയും ഒന്നിച്ചഭിനയിച്ച ‘ആട്ടഗാര’ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് യോഗീഷ്. അച്ഛനാകാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു, മേഘ്‌നയുമായി ഏറെ പ്രണയത്തിലാണെന്നും ചിരഞ്ജീവി പറഞ്ഞിരുന്നുവെന്ന് യോ​ഗീഷ്.

നിര്‍മ്മാതാവിന്റെ വാക്കുകള്‍:

ഇതെനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വര്‍ഷങ്ങളായുള്ള പരിചയമാണ്. വളരെ നല്ല മനുഷ്യനായിരുന്നു. ആട്ടഗാരയുടെ കഥ ഞാന്‍ പറഞ്ഞ സമയത്ത് അദ്ദേഹം വളരെ എക്‌സൈറ്റഡ് ആയിരുന്നു, താന്‍ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. അത് ഒരു കൊമേഴ്‌സ്യല്‍ ചിത്രമായിരുന്നില്ല. പരീക്ഷണ ചിത്രമായിരുന്നു, പക്ഷേ നല്ല കാമ്പുള്ള സിനിമകള്‍ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ആ പാഷന്‍ എന്നെ ആകര്‍ഷിച്ചു. പിന്നീട് ഒരുപാട് ചിത്രങ്ങള്‍ക്കായി ഞങ്ങള്‍ ഒന്നിച്ചിരുന്നു.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

എന്നാൽ കുറച്ച് മാസങ്ങളായി അവന്‍ വളരെ സന്തോഷത്തിലായിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുംബത്തോടൊപ്പം കുറേ നാള്‍ ചിലവഴിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു. മേഘ്‌നയുമായി അവന്‍ ഏറെ പ്രണയത്തിലായി എന്ന് പറഞ്ഞിരുന്നു, അതിലെല്ലാം ഉപരി അച്ഛനാകാന്‍ പോകുന്നതിന്റെ ഏറ്റവും ഉന്നതമായ സന്തോഷത്തിലായിരുന്നു, മേഘ്‌നക്കൊപ്പമാണ് എന്റെ പ്രാര്‍ഥനകള്‍. അവരെന്റെ കുടുംബത്തെ പോലെ തന്നെയാണ് എന്നും നിർമ്മാതാവ്.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

http://h4k.d79.myftpupload.com/archives/15652

കുറെ വര്‍ഷങ്ങളായി ഞാന്‍ സിനിമാ മേഘലയിലുണ്ട്, വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. ഭൗതികമായ സാധനങ്ങള്‍ നമുക്ക് നഷ്ടപ്പെടുത്താം. പക്ഷേ ചിരുവിനെ പോലൊരു സുഹൃത്തിനെ എനിക്കിനി എങ്ങനെ ലഭിക്കും, അവന്‍ ആയിരത്തില്‍ ഒരുവനായിരുന്നു. അനുകമ്പയുള്ള, സ്‌നേഹമുള്ള അമൂല്യമായ വ്യക്തിത്വം. ഈ നഷ്ടം എന്നെ തകര്‍ത്തു കളഞ്ഞിരിക്കുന്നു. യോ​ഗേഷ് പറഞ്ഞു.

http://h4k.d79.myftpupload.com/archives/50558

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
[masterslider id="10"]

Related posts