ജൂൺ 1 മുതൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണം;പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി.

ബെംഗളൂരു: ജൂൺ ഒന്നു മുതൽ കർണാടകയിൽ ആരാധനായലയങ്ങൾ തുറക്കാൻ സാധിക്കുമെന്നും അതിനുള്ള നടപടികളിലാണെന്നും മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ.

ക്ഷേത്രങ്ങൾ, മുസ്ലിം-കൃസ്ത്യൻ പള്ളികൾ തുടങ്ങിയ ആരാധാനലയങ്ങൾ കർണാടകയിൽ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

തുറക്കുന്നതിന് മുമ്പ് അനുമതി ലഭിക്കേണ്ടതുണ്ട്. അതുക്കൊണ്ട് നമുക്ക് കാത്തിരിക്കാം.

അനുമതി ലഭിക്കുകയാണെങ്കിൽ ജൂൺ ഒന്നിനകം ആരാധാനാലയങ്ങൾ തുറക്കാൻ സാധിക്കും യെദ്യൂരപ്പ പറഞ്ഞു.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

കൊറോണവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് അവസാനം മുതൽ രാജ്യത്തെ ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവുകൾ അനുവദിച്ചെങ്കിലും ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്ര സർക്കാർ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

സംസ്ഥാനത്തെ 36000 ക്ഷേത്രങ്ങളുടെ നിയന്ത്രണമുളള മുസറായ് വകുപ്പ് ക്ഷേത്രങ്ങൾ തുറക്കുന്നതിന് അനുകൂലമാണ്.

വലിയ ആഘോഷങ്ങൾ ഇല്ലാതെ മറ്റ് ആരോഗ്യ നിബന്ധനകൾ എല്ലാം പാലിച്ച് ക്ഷേത്രങ്ങൾ തുറക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
[masterslider id="10"]

Related posts