“കൊറോണ വാരിയര്‍” ആകാന്‍ തയ്യാറായി 12000 ല്‍ അധികം യുവാക്കള്‍.

ബെംഗളൂരു: സര്‍ക്കാരുമായി ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനത്തിനായി 12000ല്‍ അധികം യുവാക്കള്‍ മുന്നോട്ട് വന്നിട്ടുണ്ട്.

ഈ ലോക്ക് ഔട്ട്‌ സമയത്ത് എല്ലാവരും കൃത്യ അകലം പാലിക്കുന്നുണ്ടോ എന്ന് നോക്കുക,ഇല്ലങ്കില്‍ അതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുക ,ഭക്ഷണം ലഭിക്കാത്തവര്‍ക്ക്‌ ഇന്ദിര കാന്റീനില്‍ നിന്നും പാര്‍സല്‍ ഭക്ഷണം അവര്‍ക്ക് എത്തിച്ചു കൊടുക്കുക,കടകള്‍ക്ക് മുന്‍പില്‍ ആവശ്യമെങ്കില്‍ ദൂരം നിലനിര്‍ത്താന്‍ ആവശ്യമായ വൃത്തങ്ങള്‍ വരക്കുക …അങ്ങനെ നിരവധി ജോലികള്‍ ആണ് ഈ യുവാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

  വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും; ഷാഫി പറമ്പിൽ

മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വരുന്ന തെറ്റായതും ഭയപ്പെടുന്നതുമായ വാര്‍ത്തകള്‍ കൈകാര്യം ചെയ്യാനും ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

ഇവര്‍ക്കെല്ലാം മാസ്ക്ക്,മറ്റു സുരക്ഷ ഉപകരണങ്ങള്‍ എന്നിവ കൊറോണ വാരിയര്‍ക്ക്  നല്‍കിയിട്ടുണ്ട് എന്ന് അധികാരികള്‍ അറിയിച്ചു.

  മൈസൂരു - കോട്ടയം യാത്രയ്ക്ക് പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍; റൂട്ടും ടിക്കറ്റ് നിരക്കും അറിയാന്‍ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി നദിയിൽ വീണ് ബെംഗളൂരു ടെക്കി മുങ്ങിമരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us