പ്രധാനമന്ത്രിയെ അവഹേളിച്ച് നാടകം അവതരിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രധാന അദ്ധ്യാപികയെ സന്ദർശിച്ച് അസദുദ്ദീൻ ഒവൈസി.

ബെംഗളൂരു:പൗരത്വനിയമ ഭേദഗതിക്കെതിരേയും ദേശീയ പൗരത്വപ്പട്ടികയ്ക്കെതിരേയും നാടകം അവതരിപ്പിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്കൂൾ പ്രധാനാധ്യാപികയെയും വിദ്യാർഥിയുടെ അമ്മയെയും എ.ഐ.എം.ഐ.എം. പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി സന്ദർശിച്ചു.

അറസ്റ്റിലായ രണ്ടുപേരുടെയും ആരോഗ്യനില മോശമാണെന്നും ഏറെ വിഷമത്തിലാണെന്നും ഒവൈസി പറഞ്ഞു.

ബീദർ പോലീസ് സൂപ്രണ്ട് ഡി.എൽ. നാഗേഷിനെ സന്ദർശിച്ച് ഒവൈസി ചർച്ചനടത്തി.

  ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; രാജ്യത്ത് പെട്രോളിന് അഞ്ചു രൂപ വരെ ഉടൻ വർദ്ധിപ്പിച്ചേക്കും

പ്രധാനമന്ത്രിയെ വിമർശിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് എങ്ങനെയാണെന്നും ജനാധിപത്യത്തിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണോയെന്നും അദ്ദേഹം ചോദിച്ചു.

നാടകം അവതരിപ്പിച്ച സ്കൂൾ മാനേജ്‌മെന്റിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സ്കൂൾ പ്രധാനാധ്യാപിക ഫരീദ ബീഗത്തെയും (52) വിദ്യാർഥിയുടെ അമ്മയെയും അറസ്റ്റുചെയ്തത്.

വടക്കൻ കർണാടകത്തിലെ ബീദറിലെ ഷഹീൻ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിനെതിരേയാണ് പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.

  പ്രായം സംബന്ധിച്ച വിവാദങ്ങൾക്കിടെ, കുംഭമേള വൈറൽ താരം ഗർഭിണി പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us