ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കാൻ സഹായിച്ച ബെംഗളൂരു മലയാളികളെ പുറം കാലുകൊണ്ട് തട്ടിയകറ്റി കേരള.ആർ.ടി.സി;തെക്കൻ കേരളത്തിലേക്ക് ചരിത്രത്തിലാദ്യമായി 20ൽ അധികം സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി ബെംഗളൂരു മലയാളികൾക്കൊപ്പം.

ബെംഗളൂരു : സ്വകാര്യ ബസുകളിൽ നിന്നും അരക്ഷിതാവസ്ഥ ഉണ്ടായപ്പോൾ ബെംഗളൂരു മലയാളികൾ എല്ലാം കൂടുതൽ ആയ ആശ്രയിച്ചത് കർണാടക – കേരള ആർടിസികളെ ആയിരുന്നു. അവരുടെ വരുമാനത്തിലും വർദ്ധനവ് ഉണ്ടായി എന്നാൽ ക്രിസ്തുമസിനോടനുബന്ധിച്ച് ബെംഗളൂരു മലയാളികൾ നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ ഉള്ള വാടക എസി ബസുകൾ പോലും ഓടിക്കാതെ ഇരിക്കുകയാണ് കേരള ആർ ടി സി.

കേരള ആർടിസി വാടക എസി ബസുകൾ പിൻവലിച്ചതു മുതലെടുത്ത് ക്രിസ്മസിനു തെക്കൻ കേരളത്തിലേക്ക് ചരിത്രത്തിലാദ്യമായി ഇരുപതിലേറെ സ്പെഷൽ ബസുകൾ ആണ് കർണാടക ആർടിസി അനുവദിച്ചത്.

  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും

കോട്ടയം(4), ശബരിമല(പമ്പ)-2, എറണാകുളം(9), തൃശൂർ(6), പാലക്കാട്(2) എന്നിവിടങ്ങളിലേക്ക് 23 സ്പെഷൽ ബസുകളാണ് 20നു ബെംഗളൂരുവിൽ നിന്നുള്ളത്.

കേരള ആർടിസി ഈ ദിവസങ്ങളിലെ  സ്പെഷൽ സർവീസുകളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

ഈ ആഴ്ച അവസാനത്തോടെ മാത്രമേ ഇതിൽ തീരുമാനമാകൂ.  അടുത്തയാഴ്ചയോടെ കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് കുറഞ്ഞത് 20 സ്പെഷൽ ഉണ്ടാകുമെന്നു കർണാടക ആർടിസി ഉറപ്പു നൽകുന്നു.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

പതിവു സർവീസുകൾ ഉൾപ്പെടെ കർണാടകയുടെ നൂറോളം സർവീസുകളെ എങ്ങനെ  നേരിടുമെന്നു പോലും കേരള ആർടിസി അധികൃതർക്കു ധാരണയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts