മഴക്ക് നേരിയ ശമനം;മരണസംഖ്യ 31; 2.18 ലക്ഷം പേർ ദുരിതാശ്വസ ക്യാമ്പുകളിൽ;17 ജില്ലകളിലെ 1024 ഗ്രാമങ്ങളെ ദുരിതം ബാധിച്ചു.

ബെംഗളൂരു : എട്ടു ദിവസത്തെ മഴയുടെ സംഹാര താണ്ഡവത്തിൽ പൊലിഞ്ഞത് നാൽപതിലധികം ജീവൻ; 31 പേർ ആണ് മരിച്ചത് എന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

കുടക്, മണ്ഡ്യ, മൈസൂരു മേഖലകളിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. വടക്കൻ കർണാടകയിൽ മഴക്ക് ചെറിയ ശമനമുണ്ടെങ്കിലും മലനാട് മേഖലയിൽ മഴ തുടരുകയാണ്.

മണ്ണിടിച്ചിൽ മൂലം 8 പേരെ കാണാതായ തോറയിലേക്ക് ഇതുവരെ സുരക്ഷാ സേനക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

മണ്ണിടിച്ചിൽ മൂലം അടച്ചിട്ട ബെംഗളൂരു- മംഗളൂരു പാതയിലെ ഷിറാഡി ചുരം ഇന്ന് ഗതാഗതയോഗ്യമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

തുംഗഭദ്ര നദി കരകവിഞ്ഞൊഴുകിയതോടെ പൈതൃക നഗരമായ ഹംപി വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കർണാടകയിൽ ആകെ 2.18 ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ട്, 17 ജില്ലകളിലായി 1024 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളപ്പൊക്കമുളള സ്ഥലങ്ങളിൽ സന്ദർശനം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts