കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി നഗരത്തിൽ കൂടുതൽ കാൽനട മേൽപ്പാലങ്ങൾ നിർമിക്കുന്നു!

ബെംഗളൂരു: കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി നഗരത്തിൽ കൂടുതൽ കാൽനട മേൽപ്പാലങ്ങൾ നിർമിക്കുന്നു! പുതിയതായി 29 എണ്ണം കൂടി നിർമിക്കാനൊരുങ്ങി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). അതേസമയം, മറ്റു പദ്ധതികൾക്കായി ഫണ്ട് കണ്ടെത്താൻ ബി.ബി.എം.പി. ബുദ്ധിമുട്ടുമ്പാഴാണ് ജനപ്രിയമല്ലാത്ത ആകാശനടപ്പാത പദ്ധതിക്ക് പണം ചെലവഴിക്കുന്നതെന്ന ആരോപണമുയർന്നിട്ടുണ്ട്.

കാൽനടയാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചു കടക്കുന്നതിനാണ് ആകാശനടപ്പാതകൾ നിർമിക്കുന്നത്. നഗരത്തിൽ പലയിടത്തും ഇത്തരം സൗകര്യം ഉണ്ടെങ്കിലും പലരും ഉപയോഗിക്കാറില്ല. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി കാൽനട മേൽപ്പാലങ്ങൾ വേണമെന്ന് പോലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും സമ്മർദത്തെ തുടർന്നാണ് 29 എണ്ണംകൂടി നിർമിക്കാനൊരുങ്ങുന്നത്. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പിൽ (പി.പി.പി.) ആകാശനടപ്പാതകൾ നിർമിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, നിർമിക്കാൻ ആരും മുന്നോട്ടുവരാത്തതിനാൽ ബി.ബി.എം.പി. തന്നെ നിക്ഷേപം നടത്താൻ തീരുമാനിക്കുകയായിരുന്നു.

  ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി

29 ആകാശനടപ്പാതകളുടെ വിശദപദ്ധതിരേഖ തയ്യാറായിട്ടുണ്ടെന്നും നിർമാണ ഉത്തരവ് കൈമാറിയിട്ടുണ്ടെന്നും ബി.ബി.എം.പി. ഉദ്യോഗസ്ഥർ പറഞ്ഞു. 50 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. കാൽനടയാത്രക്കാർ ആകാശനടപ്പാതകൾ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ ലിഫ്റ്റുകളിലും എസ്കലേറ്ററുകളിലും ഓൺലൈൻ മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തുമെന്നും ബി.ബി.എം.പി. ഉദ്യോഗസ്ഥർ വ്യക്തമാക്കി.

  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts