മൾട്ടിപ്ലക്സുകളിലെ ഭക്ഷണത്തിന് കഴുത്ത് വച്ച് കൊടുക്കേണ്ട;പുറമേനിന്നു ഭക്ഷണം കൊണ്ടുവരാൻ അനുമതി നൽകുന്ന കാര്യം പരിശോധിക്കുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി;മൾട്ടിപ്ലക്സുകളിലെ ഏറ്റവും കൂടിയ നിരക്ക് 200 രൂപയാക്കി കുറയ്ക്കും എന്ന് പറഞ്ഞ പോലെയകുമോ എന്ന് ചോദിച്ച് സിനിമാസ്വാദകര്‍.

ബെംഗളൂരു :സംസ്ഥാനത്തെ മൾട്ടിപ്ലക്സുകളിൽ പുറമേനിന്നു ഭക്ഷണം കൊണ്ടുവരാൻ അനുമതി നൽകുന്ന കാര്യം പരിശോധിക്കുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി സമീർ അഹമ്മദ് ഖാൻ. മഹാരാഷ്ട്രയിൽ മൾട്ടിപ്ലക്സുകളിൽ പുറമേനിന്നു ഭക്ഷണം കൊണ്ടുവരാൻ അനുമതി നൽകിയ സാഹചര്യത്തിലാണിത്. സിനിമാ ടിക്കറ്റിലും ഉയർന്ന നിരക്കാണു ഭക്ഷണസാധനങ്ങൾക്കു മൾട്ടിപ്ലക്സുകളിൽ ഈടാക്കുന്നത്.

പുറമേനിന്നുള്ള ഭക്ഷണസാധനങ്ങൾ പുറത്ത് വാങ്ങിവച്ചതിനുശേഷമാണു പ്രദർശനഹാളിലേക്ക് ഇപ്പോൾ പ്രവേശിപ്പിക്കുന്നത്. നേരത്തേ ശുദ്ധജലംപോലും മൾട്ടിപ്ലക്സുകളിൽ പണംകൊടുത്തു വാങ്ങേണ്ട അവസ്ഥയായിരുന്നു. സിദ്ധരാമയ്യ സർക്കാർ ഇതിനെതിരെ നടപടി സ്വീകരിച്ചതോടെ ശുദ്ധജലം സൗജന്യമായി നൽകുന്നുണ്ട്.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

അതേസമയം മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ബജറ്റില്‍ പ്രഖ്യാപിച്ച ഒരു ആനുകൂല്യം ഇതുവരെ മൾട്ടിപ്ലക്സുകള്‍ ലഭ്യമാക്കിയിട്ടില്ല,മൾട്ടിപ്ലക്സുകളിലെ ടിക്കെറ്റ് നിരക്ക് ഏറ്റവും കൂടിയത് ഇരുന്നൂറു രൂപയാക്കി മറ്റും എന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.എന്നാല്‍ ചില മൾട്ടിപ്ലക്സുകള്‍ ഒരു സിനിമക്ക് 1500 രൂപ വരെ ഈടാക്കുന്നുണ്ട്.

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts