തിരുവനന്തപുരം∙ കവടിയാര്‍ സ്വദേശിനിയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി 25,000 രൂപ തട്ടിയെടുത്തതിൻ മേൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലേക്കാണ് തമിഴ്നാട് സ്വദേശിയും ഡല്‍ഹിയിൽ സ്ഥിര താമസക്കാരനുമായ സുരേഷിനെ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ബാങ്കിൽ നിന്നാണെന്നും, ക്രെഡിറ്റ് കാര്‍ഡിന് ബോണസ് പോയിന്റായി 25,000 രൂപ ലഭിച്ചെന്നും പരാതിക്കാരിയെ ഫോൺ മുഖാന്തരം വിളിച്ചു വിശ്വസിപ്പിച്ചു OTP നമ്പർ കൈവശപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.
ഡല്‍ഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് വ്യക്തമായ അന്വേഷണ സംഘ൦ ഡൽഹിയിലെത്തിയെങ്കിലും രണ്ടുലക്ഷത്തോളം പേര്‍ താമസിക്കുന്ന കോളനിക്കുള്ളില്‍ നിന്നും പ്രതിയെ കണ്ടെത്തുന്നത് ദുഷ്കരമായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ പച്ചക്കറിക്കച്ചവടക്കാരായും, സ്വകാര്യ ബാങ്കിന്റെ എടിഎം കാർഡ് പ്രചാരണത്തിനെന്ന പേരിലും വിവരങ്ങള്‍ ശേഖരിച്ചു, സിസിടിവി നിരീക്ഷിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് ഡല്‍ഹി പോലീസ് പോലും കയറാത്ത കോളനിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
Related posts
-
അമ്മയുടെ മൃതദേഹത്തിനൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന മകൾ കഴിഞ്ഞത് 3 ദിവസം; ഒടുവിൽ മകളും മരിച്ചു
ബെംഗളൂരു: അമ്മയുടെ മരണശേഷം മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം ചെലവഴിച്ച, മാനസിക വെല്ലുവിളി... -
യുവതിയെ മടിയിൽ ഇരുത്തി യുവാവിന്റെ ബൈക്ക് യാത്ര; ഇരുവരെയും കണ്ടെത്തി പോലീസ്
ബെംഗളൂരു: നഗരത്തിലെ ഫ്ളൈ ഓവറിലൂടെ യുവതിയെ മടിയിലിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവിനേയും... -
ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു
ടെഹ്റാന്: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്....