ബൊമ്മസാന്ദ്ര-രാഷ്ട്രീയ വിദ്യാലയ മെട്രോ ലൈന്‍ നിര്‍മാണത്തിന് ഉള്ള ഒരു നിയമ തടസ്സം കൂടി നീങ്ങി.

ബെംഗളൂരു : നമ്മ മെട്രോ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള ഹെബ്ബഗോഡിയിലെ ഡിപ്പോ നിർമാണത്തിനുള്ള നിയമതടസ്സങ്ങൾ നീങ്ങുന്നു. ഡിപ്പോ നിർമാണത്തിനു സ്ഥലമേറ്റെടുക്കാൻ കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ബിഎംആർസിഎല്ലിന് അനുമതി നൽകിയിരുന്നു. ഹൊസൂർ റോഡിനോടു ചേർന്ന് 56 ഏക്കറാണ് ഡിപ്പോ നിർമാണത്തിന് ആവശ്യമായി വരുന്നത്.

  കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ

ഗോപാലൻ ഫൗണ്ടേഷന്റെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് നിയമനടപടികളിലേക്കു നീങ്ങിയത്. സിൽക് ബോർഡ് മുതൽ ബൊമ്മസന്ദ്ര വരെ നീളുന്ന 18.8 കിലോമീറ്റർ വരുന്ന പാതയുടെ ഭാഗമായാണ് ഹെബ്ബഗൊഡിയിൽ ഡിപ്പോ നിർമിക്കുന്നത്. സ്ഥലമേറ്റെടുപ്പിനു മാത്രമായി 1565 കോടി രൂപയാണ് ബിഎംആർസിഎൽ നഷ്ടപരിഹാരമായി നൽകേണ്ടത്. 661 കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും വേണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us