ഐപിഎല്‍: നോക്കൗട്ടിലേക്കുള്ള യാത്രയ്ക്ക് ജയം അനിവാര്യമായിരുന്ന മുംബൈ ഇന്ത്യൻസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കി.

മുംബൈ: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ത്രസിപ്പിക്കുന്ന ജയം. അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയാണ് മുംബൈ ടൂര്‍ണമെന്റിലെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയത്.

നോക്കൗട്ടിലേക്കുള്ള യാത്രയ്ക്ക് ജയം അനിവാര്യമായിരുന്ന മുംബൈ ഇന്ത്യൻസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 13 റണ്‍സിനു കീഴടക്കി. നാലാം ജയത്തിലൂടെ എട്ട് പോയിന്‍റുമായി മുംബൈ അഞ്ചാം സ്ഥാനത്താണ്. 39 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും അടക്കം 59 റണ്‍സ് നേടിയ സൂര്യകുമാർ യാദവിന്‍റെ മികവിൽ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റണ്‍സ് എടുത്തു. കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മറുപടി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168ൽ അവസാനിച്ചു. ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഹാർദിക് പാണ്ഡ്യയാണ് മാൻ ഓഫ് ദ മാച്ച്. 20 പന്തിൽ 35 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഹാർദിക്, നാല് ഓവറിൽ 19 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ മുംബൈ ഇന്ത്യൻസിന്‍റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 91 റണ്‍സ് വരെ നീണ്ടു. എവിൻ ലെവിസും (28 പന്തിൽ 43 റണ്‍സ്), സൂര്യകുമാറും മികച്ച തുടക്കമാണ് മുംബൈക്കു നല്കിയത്. 32 പന്തിൽ 50 റണ്‍സ് പിന്നിട്ട സഖ്യം 55 പന്തിൽ 91 റണ്‍സ് എടുത്താണ് പിരിഞ്ഞത്. ലെവിസിനെ ലിയോണിന്‍റെ കൈകളിലെത്തിച്ച് ആന്ദ്രേ സലാണ് കൂട്ടുകെട്ട് പൊളിച്ചത്. ഈ സീസണിൽ നാലാം അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിനെയും റസലാണ് മടക്കിയത്. റസലിന്‍റെ പന്ത് കട്ട് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ട് വിക്കറ്റിനു പിന്നിൽ കാർത്തിക്കിനു ക്യാച്ച് നല്കിയാണ് സൂര്യകുമാർ മടങ്ങിയത്.

മൂന്നാം നന്പറായെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് (11 പന്തിൽ 11 റണ്‍സ്) അധികമൊന്നും ചെയ്യാൻ സാധിച്ചില്ല. സുനിൽ നരെയ്ന്‍റെ പന്തിൽ രോഹിത് മടങ്ങി. കൃണാൽ പാണ്ഡ്യയും (11 പന്തിൽ 14 റണ്‍സ്) നരെയ്നു മുന്നിൽ കീഴടങ്ങി. നരെയ്നെ തുടർച്ചയായി സിക്സർ പറത്താനുള്ള ശ്രമമാണ് ലോംഗ് ഓണിൽ ശുഭ്മാൻ ഗില്ലിന്‍റെ ക്യാച്ചിലൂടെ കൃണാലിന്‍റെ ഇന്നിംഗ്സിനു വിരാമം കുറിച്ചത്. 11 ഒരു സിക്സർ ഉൾപ്പെടെ പന്തിൽ 13 റണ്‍സ് എടുത്ത ജെപി ഡുമിനിയും 20 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 35 റണ്‍സ് എടുത്ത ഹാർദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു.

കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം ഓവറിന്‍റെ അഞ്ചാം പന്തിൽ ആദ്യവിക്കറ്റ് നഷ്ടപ്പെട്ടു. ക്രിസ് ലിൻ (13 പന്തിൽ 17 റണ്‍സ്) പുൾഷോട്ടിനു ശ്രമിച്ച് ബുംറയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. രണ്ടു പന്തിന്‍റെ വ്യത്യാസത്തിൽ യുവതാരം ശുഭ്മാൻ ഗില്ലിനെയും നൈറ്റ് റൈഡേഴ്സിനു നഷ്ടപ്പെട്ടു. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച ഗിൽ (അഞ്ച് പന്തിൽ ഏഴ് റണ്‍സ്) ഹർദിക് പാണ്ഡ്യയുടെ പന്തിൽ കൃണാൽ പാണ്ഡ്യക്ക് ക്യാച്ച് നല്കി മടങ്ങി. നാലു റണ്‍സുമായി ക്രീസിൽ നിൽക്കുന്പോൾ മായങ്ക് മാർക്കണ്ഡെ വിട്ടുകളഞ്ഞ ക്യാച്ചിലൂടെ ലഭിച്ച അവസരം മുതലാക്കി റോബിൻ ഉത്തപ്പ (35 പന്തിൽ 54 റണ്‍സ്) അർധസെഞ്ചുറി നേടി. മൂന്ന് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിംഗ്സ്. ഉത്തപ്പയ്ക്കു ശേഷമെത്തിയ നിതീഷ് റാണയും (27 പന്തിൽ 31 റണ്‍സ്), ദിനേശ് കാർത്തിക്കും (26 പന്തിൽ 36 നോട്ടൗട്ട്) പൊരുതി നോക്കിയെങ്കിലും നൈറ്റ് റൈഡേഴ്സിനെ ജയത്തിലെത്തിക്കാൻ സാധിച്ചില്ല.
റസൽ (10 പന്തിൽ ഒന്പത് റണ്‍സ്), സുനിൽ നരെയ്ൻ (നാല് പന്തിൽ അഞ്ച് റണ്‍സ്) എന്നിവർ വേഗത്തിൽ പുറത്തായതാണ് കോൽക്കത്തയ്ക്കു തിരിച്ചടിയായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us