മകന്റെ കയ്യിലിരുപ്പ് മോശമായിട്ടും ക്ലൈമാക്സിൽ സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടം പിടിച്ച് എൻ എ ഹാരിസ്.

ബെംഗളൂരു : മുകുൾ വാസ്നിക്ക് ഒപ്പിട്ട അവസാന സ്ഥാനാർത്ഥി പട്ടിക വരുന്നത് വരെ ബെംഗളൂരു നഗരത്തിലെ ശാന്തിനഗർ മണ്ഡലം ഉദ്യോഗത്തിന്റെ മുൾമുനയിലായിരുന്നു.

സിറ്റിംഗ് എംഎൽഎയും കോൺഗ്രസ് നേതാവും മലയാളിയുമായ ഹാരിസിന് ടിക്കറ്റ് കിട്ടുമോ എന്നത് തന്നെയായിരുന്നു വിഷയം.എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ കാർ മേഘങ്ങൾ നീങ്ങി അവസാന ലിസ്റ്റിൽ ഒരു വിധം കയറിപ്പറ്റാൻ ഹാരിസിന് കഴിഞ്ഞു.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് എം എൽ എ ഹാരിസിന്റെ മകൻ മുഹമ്മദ് നിലാപാട് തന്നെ ക്രൂരമായി മർദ്ദിച്ചു എന്നു പറഞ്ഞ് ഒരു യുവാവ് പോലീസിൽ പരാതി നൽകുന്നത്.

നഗരത്തിലെ ഒരു പ്രധന റസ്റ്ററന്റിൽ വച്ച് മുഹമ്മദ് ഈ യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയിരുന്നു, വസ്ത്രത്തിൽ രക്തം പുരണ്ടിരുന്നു, രണ്ട് കണ്ണിന് ചുറ്റും നീരു വന്നിരുന്നു.

ഒളിവിൽ പോയ മുഹമ്മദ് നാലാപ്പാടിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു വധശ്രമം അടക്കമുള്ള വകുപ്പുകൾ ചാർജ് ചെയ്തു, ഒരു പ്രാവശ്യം ജാമ്യം നിഷേധിച്ച മുഹമ്മദിന് വേണ്ടി ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
[masterslider id="10"]

Related posts