46 സ്പെഷലുകളുമായി കർണാടക ആർ ടി സി;23 സ്പെഷലുമായി കേരള ആർ ടി സി;കേരളത്തിലേക്കുള്ള വിഷു സ്പെഷലുകളുടെ കണക്കുകൾ ഇങ്ങനെ.

ബെംഗളൂരു :വിഷുത്തിരക്കിൽ ഇന്നു കേരള ആർടിസിക്കു ബെംഗളൂരുവിൽ നിന്നു പതിവു ബസുകൾക്കു പുറമെ 23 സ്പെഷൽ സർവീസുകളുമുണ്ട്. കർണാടക ആർടിസിയാകട്ടെ ഇതിന്റെ ഇരട്ടി സ്പെഷലുകളാണ് ഇന്നു കേരളത്തിലേക്ക് അനുവദിച്ചത്. തമിഴ്നാട്ടിൽ കാവേരി സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും സേലം, കോയമ്പത്തൂർ വഴി കേരളത്തിലേക്കുള്ള ബസ് സർവീസുകളൊന്നും മുടങ്ങില്ലെന്നും കർണാടക ആർടിസി അറിയിച്ചിട്ടുണ്ട്.
കേരള ആർടിസി നേരത്തെ 20 സ്പെഷൽ ആണ് പ്രഖ്യാപിച്ചിരുന്നത്. ഇവയിൽ ബുക്കിങ് തുടങ്ങിയ 19 എണ്ണത്തിലെയും മുഴുവൻ ടിക്കറ്റുകളും തീർന്നു. ബത്തേരിയിലേക്കുള്ള സൂപ്പർഫാസ്റ്റ് സ്പെഷലിലെ റിസർവേഷൻ ഇന്നാരംഭിക്കും. ഇതിനു പുറമെ കണ്ണൂരിലേക്കു രണ്ട് എക്സ്പ്രസും കോഴിക്കോട്ടേക്ക് ഒരു സൂപ്പർ ഡീലക്സും ഇന്ന് അധികമായി സർവീസ് നടത്തുമെന്നു അധികൃതർ അറിയിച്ചു. ഇവയിലെ ടിക്കറ്റ് വിൽപനയും രാവിലെ 10നു തുടങ്ങി. ടിക്കറ്റുകൾ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666(സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508(മജസ്റ്റിക്), 080–22221755(ശാന്തിനഗർ), 080–26709799(കലാശിപാളയം), 8762689508(പീനിയ).
‌ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു കർണാടക ആർടിസിക്ക് ഇന്ന് 46 സ്പെഷൽ സർവീസുകൾ. ഇവയിൽ 16 എണ്ണം കണ്ണൂരിലേക്കും 10 എണ്ണം കോഴിക്കോട്ടേക്കുമാണ്. കോട്ടയം(3), എറണാകുളം(5), മൂന്നാർ(1), തൃശൂർ(6), പാലക്കാട്(3), മാഹി(2) എന്നിവിടങ്ങളിലേക്കാണ് മറ്റു സ്പെഷലുകൾ.കോഴിക്കോട്ടേക്ക് 767 മുതൽ 1503 രൂപയും കണ്ണൂരിലേക്ക് 1379 രൂപയുമാണ് സ്പെഷൽ സർവീസുകളിലെ ടിക്കറ്റ് ചാർജ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ
  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരീക്ഷ കഴിഞ്ഞോ? പുസ്തകങ്ങൾ വലിച്ചെറിയാതെ മറ്റൊരാൾക്ക് നൽകാം; ബെംഗളൂരുവിൽ വിദ്യാർഥികൾക്കായി പുസ്തക കൈമാറ്റത്തിന് പുതിയ തുടക്കം
[masterslider id="10"]

Related posts

Click Here to Follow Us