വാണിജ്യ സിനിമകൾക്ക് നേരെ തുറന്നടിച്ച് ചൈനീസ് സംവിധായകൻ കിവോ ലിനാങ്.

ബെംഗളൂരു: കലാമൂല്യമുള്ള സിനിമകളിലൂടെ മാത്രമേ ഒരു നാടിന്റെ സ്പന്ദനം പുറത്തു കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്ന് ചൈനീസ് സംവിധായകൻ കിവോ ലിനാങ്. സിനിമകൾ എല്ലാവിഭാഗത്തിലുമുള്ള ആളുകളുമായി സംവദിക്കണം. വികസനത്തിന്റെ പേരിൽ ചൈനീസ് ഗ്രാമങ്ങൾ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണു തന്റെ ക്രസ്റ്റഡ് ഇബിസ് സിനിമയുടെ പ്രമേയം. ചൈനീസ് സർക്കാർ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണു സ്വീകരിക്കുന്നത്.

  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

ചൈനീസ് ഉൽപന്നങ്ങൾ വ്യാപകമായതുപോലെ ചൈനീസ് സിനിമകളും ഇനി ലോകമെങ്ങും പ്രചാരം നേടും. ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖാമുഖത്തിൽ പങ്കെടുത്തു മറുപടിപറയുകയായിരുന്നു കിവോ ലിനാങ്. വാണിജ്യവിജയം മാത്രം ലക്ഷ്യമാക്കിയുള്ള സിനിമകളാണു കലയെ വികലമാക്കുന്നതെന്നു സംവിധായകൻ പി.ശേഷാദ്രി പറഞ്ഞു. കൂടുതൽ സിനിമ നിർമിച്ചു എന്നു പറയുന്നവർ അത്തരം സിനിമകളുടെ കലാമൂല്യം പരിശോധിച്ചാൽ നിരാശയായിരിക്കും ഫലം. നല്ല സിനിമകൾ പ്രദർശിപ്പിക്കാൻ തിയറ്റർപോലും ലഭിക്കാത്ത അവസ്ഥ മാറണണമെന്നും ശേഷാദ്രി പറഞ്ഞു. ഇറാനിയൻ സംവിധായകൻ മോഹ്സിൻ ഗഹാരി, നിർമാതാവ് പുട്ടസ്വാമി എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
[masterslider id="10"]

Related posts