ആന്റിഗേ: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ വിൻഡീസ് തകർന്നു. ക്യാപ്ടൻ വിരാഡ് കോഹ്ലിയുടെ ഡബിൾ അടക്കം ഇന്ത്യ ഉയർത്തിയ 566(ഡി ക്ല) എന്ന സ്കോർ പിൻ തുടർന്ന വിൻഡീൻ 243 ആയപ്പോഴേക്കും എല്ലാ ബാറ്റ്സ്മാൻ മാരും പവലിയനിൽ തിരിച്ചെത്തി.
ഫോളോഓൺ ചെയ്ത് വീണ്ടും കളി തുടങ്ങിയ വിൻഡീസ് ഒരു വിക്കറ്റിന് 21 എന്ന നിലയിൽ ആണ്.
ക്രൈഗ് ബാത് വെയ്റ്റിനെ എൽ ബി ഡബ്ലിയു വിൽ കുരുക്കി ഇഷാന്ത് ശർമ്മ തിരിച്ചയച്ചു.
ആദ്യ ഇന്നിങ്സിൽ മുഹമ്മദ് ഷമിയും ഉമേഷ് യാദവും 4 വിക്കറ്റ് വീതം സ്വന്തമാക്കിയിരുന്നു. സ്പിന്നർ അമിത് മിശ്രക്ക് രണ്ട് വിക്കറ്റ്.
മൂന്നാം ദിവസം ചായ സമയത്ത് 157 ൽ എത്തിയ വിൻഡീസിന് അതിന് ശേഷം 69 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ അടിയറവ് പറഞ്ഞു .
ഓപണറായ ക്രെയ്ഗ് ബാത് വെയ്റ്റ് (74), ഡോർവിച്ച് (57), ജേസൻ ഹോൾഡർ (38) എന്നിവർക്ക് മാത്രമാണ് ചെറിയ പ്രതിരോധമെങ്കിലും ഉയർത്താനായത്.
31 ൽ എത്തിയപ്പോൾ തന്നെ ഓപണർ ചന്ദ്രിക പുറത്തായി.68 ൽ രാത്രി കാവൽക്കാരൻ ബിഷു വൃദ്ധിമാൻ സാഹയുടെ സ്റ്റംബിംഗിന് മുന്നിൽ മുട്ടുമടക്കി .
218 ൽ 74 എടുത്തു കൊണ്ട് ബ്രാത്ത് വെയ്റ്റ് ഒരറ്റം കാത്തു. ക്യാപ്ടൻ ജേസൻ ഹോൾഡറും ഡോർവിച്ചു നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ ഫലം കണ്ടില്ല .അവർക്ക് 30 റൺസേ കൂട്ടി ചേർക്കാനായുള്ളു.
Related posts
-
അമേരിക്കയെ തോൽപിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: അട്ടിമറി വീരന്മാരായ യുഎസ്എയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ഇന്ത്യ.... -
മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം... -
സുനിൽ ഛേത്രി വിരമിക്കുന്നു;
ഡല്‍ഹി: ഇന്ത്യയുടെ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന്...