കോവിഡ് പോസിറ്റീവായ 40000 പേരെ”കാണ്മാനില്ല”!

ബെംഗളൂരു: രണ്ടാം തരംഗത്തിനിടയിൽ കോവിഡ് പോസിറ്റീവ് ആയ 40000 ഓളം പേരെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ബി.ബി.എം.പി.

തെറ്റായ ഫോൺ നമ്പർ നൽകിയോ അല്ലെങ്കിൽ ഫോൺ നമ്പർ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയോ ചെയ്ത്വരേ ആണ് ബന്ധപ്പെടാൻ കഴിയാതിരുന്നത്.

റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻ്റുകൾ,ബി.ബി.എം.പി.ഹെൽത്ത് സെൻ്ററുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആയവരാണ് ഇതിൽ ഭൂരിഭാഗവും.

  ഐപിഎൽ ആവേശം: ആർ‌സി‌ബി ആരാധകർക്ക് മെട്രോയുടെ സന്തോഷവാർത്ത! നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് സൗകര്യങ്ങളും അറിയാം

സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം വളരെയധികം വർദ്ധിച്ച ദിവസങ്ങളിലാണ് കൂടുതൽ ആളുകൾ തെറ്റായ വിവരങ്ങൾ നൽകിയത്.

ഇവരെ കണ്ടെത്താൻ പോലീസിൻ്റെ സഹായം തേടിയിരുന്നു എങ്കിലും പലരും തെറ്റായ മേൽവിലാസം നൽകിയതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. കോവിഡ് ആദ്യ തരംഗത്തിലും നഗരത്തിൽ ഇതേ രീതിയയിൽ ആളുകൾ മുങ്ങിയിരുന്നത് അധികൃതർക്ക് തലവേദനയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us