എച്ച്.ഡി.ദേവഗൗഡയുടെയും മല്ലികാർജുൻ ഖർഗെയുടെയും ആസ്തിയിൽ 15 മാസത്തിനുള്ളിൽ 40% വർധന!

ബെംഗളൂരു : മുൻ പ്രധാനമന്ത്രിയും ജെ ഡി എസ് നേതാവുമായ എച് ഡി ദേവഗൗഡയുടെയും മുതിർന്ന കോൺഗ്രസ് നേതാവായ മല്ലികാർജുൻ ഖർഗെയുടെയും സ്ഥാവര ആസ്തികളിൽ ലോകസഭ ഇലക്ഷന് ശേഷമുള്ള 15 മാസത്തിനുള്ളിൽ 40% വർദ്ധനവ് .

മാർച്ച് 2019 ൽ കലബുറഗി ലോകസഭ സീറ്റിൽ നിന്നും മല്ലികാർജുൻ ഖർഗെ മത്സരിക്കുമ്പോൾ, അന്ന് നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുടുംബ ആസ്തി 14 കോടി എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

  അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.

ഇപ്പോൾ അത് 20 കോടിയായിട്ടുണ്ട് . 2019 ഇൽ ബാധ്യത 31 ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ 23 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.

ഇദ്ദേഹത്തിന് വാഹനങ്ങൾ ഒന്നും സ്വന്തമായി ഇല്ല.

തുംകുരു ലോക സഭ സീറ്റിൽ നിന്നും മാർച്ച് 2019 ഇൽ മത്സരിക്കുമ്പോൾ എച്ച് ഡി ദേവഗൗഡയുടെ ആസ്തി ( ഭാര്യ ചെന്നമ്മയുടെ പേരിലുള്ളവ കൂടെ ചേർത്ത്) 6 കോടി ആയിരുന്നു .

ഇപ്പോൾ അത് 8.8 കോടി ആണ് . ജൂൺ 2020 പ്രകാരം അദ്ദേഹത്തിന് 98 ലക്ഷം രൂപ ബാധ്യത ഉണ്ട് .

  രുചിയുടെ 'മഹാരാജാവ്' എത്തി; തീരദേശത്തെ ചന്തകളിൽ ഇനി 'ഇഷ്വാണ'യുടെ വാഴ്ച.

ഇദ്ദേഹത്തിന് 3 അംബാസിഡർ കാറുകളും രണ്ട് ട്രാക്ടറുകളും സ്വന്തമായുണ്ട് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ട് കൊലപാതകം: യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി; ജെ.സി നഗറിൽ സുഹൃത്തിനെ കുത്തിക്കൊന്നു
[masterslider id="10"]

Related posts

Click Here to Follow Us