ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര സംഭാവന വിവാദങ്ങളുടെ പശ്ചാത്തലത്തിലും, സംസ്ഥാനത്തെ മുസ്രായ് ക്ഷേത്രങ്ങളിലെ മോഷണവും അക്കൗണ്ടിംഗ് വീഴ്ചകളും ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലും ക്ഷേത്രഭരണത്തിൽ സുതാര്യത ഉറപ്പാക്കാൻ കർണാടക സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
മതപരമായ എൻഡോവ്‌മെന്റ് വകുപ്പിന്റെ (മുസ്രായ്) കീഴിലുള്ള ക്ഷേത്രങ്ങളിൽ കർശനമായ സുതാര്യതയും ഉത്തരവാദിത്തവും നിലനിർത്തുന്നതിനായി 19 ഇന മാർഗ്ഗനിർദ്ദേശങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.
ക്ഷേത്രങ്ങളിലെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി രേഖപ്പെടുത്താനും വഴിപാട് പണത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ഈ പുതിയ നടപടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]