സർക്കാർ ഉടമസ്ഥതയിൽ വെബ് ടാക്സി സർവീസ് തുടങ്ങുന്നു;ലക്ഷ്യം മുൻപ് പൂട്ടിപ്പോയ കുമാരസ്വാമിയുടെ ഉടമസ്ഥതയിലുള്ള “ടൈഗറി “നെ ഏറ്റെടുക്കാനെന്ന് ആരോപണം.

ബെംഗളൂരു : സർക്കാർ നിയന്ത്രണത്തിൽ ആപ് അധിഷ്ഠിത വെബ്ടാക്സി സർവീസ് ഉടൻ യാഥാർഥ്യമാക്കുമെന്ന് കർണാടക ഗതാഗത മന്ത്രി ഡി.സി.തമ്മണ്ണ. സ്വകാര്യ വെബ് ടാക്സികളിൽ രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും മറ്റും സുരക്ഷ ചർച്ചയായതിനെ തുടർന്നാണു മന്ത്രിയുടെ ഉറപ്പ്.സ്വകാര്യ  കമ്പനികളുടെ ചൂഷണം ഒരുപരിധിവരെ തടയാൻ സാധിക്കുമെന്ന പ്രതീക്ഷയും നീക്കത്തിനു പിന്നിലുണ്ട്.

വെബ് ടാക്സികളിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങൾ ഉയർന്നു വരികയാണെന്നും ഈ രംഗത്ത് പ്രമുഖരായ ഓലയോടും ഊബറിനോടും ഡ്രൈവർമാരുടെ പശ്ചാത്തലം പരിശോധിക്കാൻ നിർദേശം നൽകിയെങ്കിലും, ഇതു കാര്യക്ഷമമായി നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.ഇതേത്തുടർന്നാണ് ക്രമിനൽ പശ്ചാത്തലം ഇല്ലെന്ന് ഉറപ്പു വരുത്തിയുള്ള ഡ്രൈവർമാരെ ഉൾപ്പെടുത്തി സർക്കാർ വെബ് ടാക്സി സർവീസ് ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്.

  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ

പരാതികൾ വ്യാപകമായതിനെ തുടർന്ന്, ഡ്രൈവർമാരുടെ പശ്ചാത്തലം പരിശോധിക്കാനും ബോധവൽക്കരണം നടത്താനും ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജി.പരമേശ്വര ഓല, ഊബർ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളെ വിളിച്ചുചേർത്ത് നിർദേശം നൽകിയിരുന്നു. ഇത് ഗൗരവമായി ഏറ്റെടുക്കുന്നില്ല എന്നതിനു പുറമെ,  ഗതാഗത വകുപ്പ് മുന്നോട്ടു വയ്ക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ വെബ്ടാക്സി കമ്പനികൾ പാലിക്കുന്നില്ലെന്നും മന്ത്രി തമ്മണ്ണ ആരോപിച്ചു.

ഒരുമാസത്തിനിടെ ഓല ടാക്സിയിൽ വിമാനത്താവളത്തിലേക്കു പോയ രണ്ടു യുവതികൾ തങ്ങളെ ഡൈവർമാർ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി പരാതി നൽകിയിരുന്നു. ഈ സംഭവങ്ങളിൽ ന്യായീകരണങ്ങൾ നിരത്തി കൈകഴുകാനുള്ള ശ്രമമാണ്  വെബ്ടാക്സി കമ്പനി ചെയ്തത്.ഇത്തരം ഡ്രൈവർമാരെ പാനലിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്തക്കുറിപ്പ് ഇറക്കുന്നതോടെ ഉത്തരവാദിത്തം തീർന്നുവെന്ന നിലപാടിലാണ് പലപ്പോഴും കമ്പനികൾ.
മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിൽ 2017ൽ ആരംഭിച്ച ‘നമ്മ ടൈഗർ’ വെബ്ടാക്സി സർവീസ് സർക്കാർ ഏറ്റെടുക്കാനുള്ള സാധ്യതയും ഏറെയാണ്. ഓല, ഊബർ തുടങ്ങിയ കമ്പനികളോടു പിണങ്ങിപ്പിരിഞ്ഞ ഡ്രൈവർമാരെ ഉൾപ്പെടുത്തിയാണു നമ്മ ടൈഗറിനു തുടക്കമിട്ടത്. എന്നാൽ കാബ് സർവീസ് നടത്താനുള്ള ലൈസൻസ് ഇല്ലെന്നു ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് ഇടപെട്ടതോടെ, പദ്ധതിക്കു പൂട്ടുവീണു. സർക്കാർ വെബ് ടാക്സിയുടെ ബാനറിൽ ടൈഗറിനെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം കൂടിയാണ് അണിയറയിൽ നടക്കുന്നത്. തിരക്കിനനുസരിച്ചു നിരക്ക് കൂടുന്ന സർജ് പ്രൈസിങ് ഇല്ലാതെ എല്ലാ സമയത്തും ഒരേനിരക്കാണു നമ്മ ടൈഗർ വാഗ്ദാനം ചെയ്തിരുന്നത്.

  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് ബെംഗളൂരു സുരക്ഷിതമോ ? ബ്രിട്ടീഷ് യുവതിയുടെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us