യദ്യൂരപ്പയ്ക്ക് ആശ്വാസം; പോക്സോ കേസ് വിചാരണ റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പക്കെതിരായ പോക്സോ കേസിന്റെ വിചാരണ നടപടികൾ റദ്ദാക്കാൻ സുപ്രീംകോടതി ഉത്തരവ്.

നവംബർ 13ന് കർണാടക ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 17കാരിയെ യദ്യൂരപ്പ സ്വവസതിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

  കർണാടകയിൽ ആരോഗ്യസേവനം സ്തംഭിച്ചേക്കും; നാളെ മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

സംഭവത്തിൽ സദാശിവ നഗർ ​പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയും ചെയ്തു. പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ ചുമത്തിയാണ് സി.ഐ.ഡി കുറ്റപത്രം സമർപ്പിച്ചത്.

തുടർന്ന്, വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് യദ്യൂരപ്പ ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, നടപടികൾ റദ്ദാക്കാൻ ഹൈകോടതി വിസമ്മതിച്ചതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us