ബാലഗംഗാധര തിലക് ഭീകരവാദത്തിന്‍റെ പിതാവെന്ന് രാജസ്ഥാനിലെ പാഠപുസ്തകത്തില്‍

ജയ്പൂര്‍: രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകം വിവാദത്തില്‍. സ്വാതന്ത്ര്യസമര നേതാവായ ബാലഗംഗാധര തിലകിനെ ഭീകരവാദത്തിന്‍റെ പിതാവെന്ന് പരാമര്‍ശിച്ചതാണ് വിവാദമായിരിക്കുന്നത്. 22-ാം പാഠഭാഗത്താണ് വിവാദ പരാമര്‍ശം.

രാജസ്ഥാന്‍ സെക്കണ്ടറി എജ്യുക്കേഷന്‍ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിതരണം ചെയ്തിരിക്കുന്ന പാഠപുസ്തകത്തിലാണ് തെറ്റ് കടന്നു കൂടിയിരിക്കുന്നത്. പതിനെട്ട്, 19 നൂറ്റാണ്ടുകളിലെ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള പാഠഭാഗത്താണ് പരാമര്‍ശം.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

വിവാദ പരമാര്‍ശത്തിനെതിരെ പ്രൈവറ്റ് സ്കൂള്‍ അസോസിയേഷന്‍ രംഗത്ത് വന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് വിവാദ പാഠഭാഗത്തിന്‍റെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. ഇതാദ്യമായല്ല രാജസ്ഥാനിലെ പാഠപുസ്തകങ്ങള്‍ വിവാദത്തില്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയേക്കാളും സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ ഇടം നല്‍കപ്പെട്ടത് വീര്‍ സവര്‍ക്കറിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ക്കാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts