ഹോട്ടലിൽ ബോംബ് വെച്ച പ്രതിയെ ഏറെക്കുറെ തിരിച്ചറിഞ്ഞു; പ്രതികൾക്കായി എട്ട് പ്രത്യേക സംഘങ്ങൾ തിരച്ചിൽ ആരംഭിച്ചു

ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലെ സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ച കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ആഭ്യന്തരമന്ത്രി ഡോ ജി പരമേശ്വരയും പ്രതികളെ ഉടൻ പിടികൂടുമെന്ന് അറിയിച്ചു.

പ്രതിയെ ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉച്ചയ്ക്ക് ഒരു മണിയോടെ രാമേശ്വരം കഫേയിൽ സ്‌ഫോടനമുണ്ടായത് .

ഒരു ആൺകുട്ടി ബസിൽ നിന്ന് ഇറങ്ങി, കഫേയിൽ പ്രഭാതഭക്ഷണം കഴിച്ച് ബാഗ് ഉപേക്ഷിച്ചു.

സംഭവസ്ഥലം വിട്ട് ഒരു മണിക്കൂറിന് ശേഷമാണ് സ്‌ഫോടനം നടന്നത്.

ഇത് കുറഞ്ഞ തീവ്രതയുള്ള സ്ഫോടനമാണ്, പരിക്കേറ്റവരെല്ലാം അപകടനില തരണം ചെയ്തു.

  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് കരുതി; പക്ഷേ പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ എത്തിയത് ആക്രിക്കടയിൽ! സംഭവം ഇങ്ങനെ

സിസിബി പോലീസാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

  മന്ത്രിമാർക്ക് ഡി.കെ വിരുന്നൊരുക്കിയ, പിന്നാലെ സിദ്ധരാമയ്യയുടെ വിരുന്ന് 16ന്; കർണാടക കോൺഗ്രസിലെ അത്താഴവിരുന്നുകൾക്ക് പിന്നിലെ 'രഹസ്യ അജണ്ട' എന്ത്?

പ്രതിയെ ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഉടൻ അറസ്റ്റ് ചെയ്യുമെന്നും ശിവകുമാർ പറഞ്ഞു.

അതേസമയം, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു.

സ്ഫോടനം ആസൂത്രിതമാണെന്ന്  മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു.

രാമേശ്വരം കഫേയിലെ സിസിടിവി ദൃശ്യങ്ങളിൽ സ്‌ഫോടനത്തിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

പരിക്കേറ്റവരിൽ മൂന്ന് പേരുടെയെങ്കിലും ചെവിക്ക് സ്‌ഫോടനത്തിൻ്റെ ശബ്‌ദം കാരണം ഭാഗികമായ ക്ഷതം സംഭവിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി നദിയിൽ വീണ് ബെംഗളൂരു ടെക്കി മുങ്ങിമരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us