കൗമാരക്കാരന്റെ കൊലപാതകം: എട്ടുപേർ അറസ്റ്റിൽ, മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ബംഗളൂരു: കോലാർ ജില്ലയിലെ പേച്ചമനഹള്ളി ലൂവാട്ടിൽ നവംബർ മൂന്നിന് നടന്ന കൗമാരക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ കോലാർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

മുഖ്യപ്രതി ഷൈൻ അടക്കം എട്ട് പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. കേസിലെ മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്.

അതേസമയം പ്രതികൾ തമിഴ്നാട്ടിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. കോലാർ ടൗൺ പോലീസ് രൂപീകരിച്ച മൂന്ന് പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് സൂചനകൾ ശേഖരിക്കുന്നതിൽ തുടർന്ന് കോലാർ ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി) എം നാരായണ ഹെഡ് കോൺസ്റ്റബിൾ മുനിരാജു, സ്റ്റേബിൾ വിഷ്ണു, ശിവ എന്നിവരെ സസ്‌പെൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്.

കേസിലെ മുഖ്യപ്രതി ഷൈൻ എന്ന ദിലീപ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനാണെന്നാണ് സൂചന.

കൊല്ലപ്പെട്ട കാർത്തിക് സിങ്ങിനെ കൊലപ്പെടുത്തിയ ശേഷം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് പ്രതികൾ മുഖത്ത് എസ് അക്ഷരം എഴുതിയിരുന്നു.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

കോലാർ ജില്ലയിലെ വീരാഞ്ജനേയ നഗർ നിവാസിയായ കാർത്തിക് സിംഗ് എന്ന 17കാരനാണ് ദിലീപും സുഹൃത്തുക്കളും തമ്മിലുള്ള പഴയ വൈരാഗ്യം കാരണം മൂർച്ചയേറിയ ആയുധങ്ങളാൽ ആക്രമിക്കപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
[masterslider id="10"]

Related posts