ദുബൈയിൽ ഇരുന്ന് വാട്‌സ്ആപ്പിൽ മുത്തലാഖ് ചൊല്ലി ഭാര്യയെ ഒഴുവാക്കി; മലയാളി യുവാവിനെതിരെ കേസെടുത്ത് കർണാടക പോലീസ്

women lady

ബെംഗളൂരു: മുത്വലാഖ് ചൊല്ലി ഭാര്യയെ വിവാഹമോചനം ചെയ്തതിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ജോലി ചെയ്യുന്ന യുവാവിനെതിരെ കർണാടക പോലീസ് കേസെടുത്തു. തൃശൂർ സ്വദേശി മുഹമ്മദ് റാഷിദ് (35) ആണ് ഭാര്യ നഫീസത്തുൽ മിസ്രിയയെ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ വിവാഹമോചനം ചെയ്തത്.

സെപ്റ്റംബർ 16-ന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം , ഏഴ് വർഷം മുമ്പ്, സെപ്റ്റംബർ 8, 2016 നാണ് റാഷിദ് മിസ്രിയയെ വിവാഹം കഴിച്ചത്.

  എൽപിജി പ്രതിസന്ധിയ്ക്കിടെ നഗരങ്ങളിൽ സിലിണ്ടർ മോഷണം; ബെംഗളൂരുവിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കെ 2022 ഒക്ടോബറിൽ റാഷിദ് ഭാര്യയെ നാട്ടിലേക്ക് അയച്ചു. ഇവർക്കിടയിൽ ഗാർഹിക തർക്കങ്ങൾ തുടരുന്നതിനിടെ, മാർച്ച് 12 ന് കോളുകളിലൂടെയും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും വഴക്ക് രൂക്ഷമാകാൻ തുടങ്ങി.

ജൂൺ 5 ന് അമ്മയോടൊപ്പം ജീവിക്കാൻ ആവശ്യപ്പെട്ട് റഷീദ് ഭാര്യയ്ക്ക് സന്ദേശമയക്കുകയും മൂന്ന് തവണ തലാഖ് പറയുകയും ചെയ്തുവെന്ന് എഫ്‌ഐആർ പറയുന്നു. മൂന്ന് ദിവസത്തിന് ശേഷം, മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തുകയാണെന്ന് അയാൾ ആവർത്തിച്ചു.

മിസ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) ആക്ട് 2019 ന്റെ സെക്ഷൻ 4 നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾക്കും കീഴിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

  പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം

അബുദാബിയിലാണ് റാഷിദ് ജോലി ചെയ്യുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ, റാഷിദിന്റെ വസതിയിൽ നോട്ടീസ് നൽകുമെന്നും ഓഫീസർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തണുപ്പ തേടി മൂന്നാറിലെത്തുന്നവർ ജാഗ്രതൈ! സഞ്ചരികൾക്ക് ഭീഷണിയായി ഈ കാര്യം
[masterslider id="10"]

Related posts

Click Here to Follow Us