ഇന്ദിരാ കാന്റീനുകൾ: പുതിയ ടെൻഡറുകൾക്കായി സർക്കാരിന്റെ അനുമതി കാത്ത് ബിബിഎംപി

ബെംഗളൂരു: സബ്‌സിഡി നിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിരാ കാന്റീനുകൾ നവീകരിക്കാൻ പദ്ധതിയിട്ട് ബിബിഎംപി.

സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ, എട്ട് പാക്കേജുകളിലായി പുതിയ ടെൻഡറുകൾ നടത്തുന്നതിന് പൗരസമിതി അനുമതി തേടുകയും 50 സ്ഥലങ്ങളിൽ പുതിയ കാന്റീനുകൾ സൃഷ്ടിക്കുന്നതിന് അധിക ഗ്രാന്റുകൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

എട്ട് ബിബിഎംപി സോണുകളുടെ അടിസ്ഥാനത്തിലാണ് കാന്റീനുകളുടെ നടത്തിപ്പ് ചുമതല നിശ്ചയിച്ചിരിക്കുന്നതെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ ത്രിലോക് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

നിലവിലിപ്പോൾ 199 കാന്റീനുകളാണ് നടത്തുന്നത്. 50 പുതിയ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് ഗ്രാന്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ലഭിക്കുന്ന ഗ്രാന്റിന്റെ അടിസ്ഥാനത്തിൽ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും പുതിയ ഇനങ്ങൾ അവതരിപ്പിക്കാൻ ബിബിഎംപി പദ്ധതിയിടുന്നുത്. ഉച്ചഭക്ഷണത്തിന് റാഗി മദ്ദേ മുതൽ ബ്രെഡും പ്രഭാതഭക്ഷണത്തിനുള്ള ജാമും അടങ്ങുന്ന നിലവിലുള്ള മെനു പൂർണ്ണമായി നടപ്പിലാക്കിയിരുന്നില്ല. എന്നാൽ മെനു ഉടനെ ഒരു ഘട്ടത്തിൽ അന്തിമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
[masterslider id="10"]

Related posts