ഹണി സിങ് വിവാഹമോചനം നേടി; നൽകിയത് ഒരു കോടി രൂപ ജീവനാംശം

പഞ്ചാബി ഗായകന്‍ ഹണി സിങ്ങും ശാലിനി തല്‍വാറും വേര്‍പിരിഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഹണി സിങ്ങിന് എതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ശാലിനി രംഗത്തെത്തിയത്. ഇന്നലെ ഡല്‍ഹിയിലെ സാകേത് കുടുംബ കോടതിയില്‍ നടന്ന മധ്യസ്ഥതയിലാണ് ഒരു കോടി രൂപ ജീവനാംശം നല്‍കാം എന്ന വ്യവസ്ഥയിൽ ഹണി സിങ്ങും ശാലിനി തല്‍വാറും ധാരണയിലെത്തിയത്. ജഡ്ജ് വിനോദ് കുമാറിന്റെ സാന്നിധ്യത്തില്‍ ഒരു കോടി രൂപയുടെ ചെക് ഹണി സിങ് ശാലിനി തല്‍വാറിന് കൈമാറി.

  വിജയ്​യുടെ രാഷ്ട്രീയത്തെക്കുറിച്ച് എന്താണഭിപ്രായം?’; ചോദ്യത്തിന് മാസ് മറുപടിയുമായി മമ്മൂട്ടി

ഹണി സിങ് ഏറെക്കാലമായി തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്നായിരുന്നു ശാലിനിയുടെ പരാതി. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് ഹണി സിങ്. പല സമയങ്ങളിലും മാനസിക വിഭ്രാന്തിയുള്ള പോലെയാണ് ഇയാള്‍ പെരുമാറിയിരുന്നത്. കൂടാതെ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ശാലിനി ആരോപിച്ചു. പഞ്ചാബി നടിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടായിരുന്നെന്നും പരാതിയില്‍ പറഞ്ഞു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള പരാതിയില്‍ 20 കോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us