കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ 400 പേരുടെ സുരക്ഷയ്ക്ക് 8 ജീവനക്കാര്‍ മാത്രം

കോഴിക്കോട്: യാതൊരു സുരക്ഷയുമില്ലാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശം അഞ്ച് മാസം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. 400 തടവുകാരുടെ സുരക്ഷയ്ക്കായി എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. ഇവരാരും സ്ഥിരം ജീവനക്കാരല്ല. റിമാൻഡ് തടവുകാർക്ക് ആരാണ് സുരക്ഷ നൽകുക എന്നതിനെച്ചൊല്ലിയും തർക്കമുണ്ട്.

അഞ്ച് മാസം മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സുരക്ഷ ഉറപ്പാക്കാൻ ചില തീരുമാനങ്ങൾ എടുത്തിരുന്നു. ഇതിൽ ഏറ്റവും പ്രധാനം 24 സുരക്ഷാ ഉദ്യോഗസ്ഥരെ ഉടനടി നിയമിക്കുക എന്നതായിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശപ്രകാരം നിയമനം ലഭിച്ച നാല് താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ എട്ട് ജീവനക്കാർ മാത്രമാണുള്ളത്. 41 തടവുകാർ ഉൾപ്പെടെ 404 അന്തേവാസികളുള്ള സ്ഥാപനത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണുള്ളത്.

സിസിടിവി ക്യാമറകൾ സ്ഥാപിക്കണം, അക്രമാസക്തരായ ആളുകളെ പരിപാലിക്കാൻ പ്രത്യേക വൈദഗ്ധ്യമുള്ള ആളുകൾ അങ്ങനെ എല്ലാ തീരുമാനങ്ങളും ഇപ്പോഴും കടലാസിലാണ്. റിമാൻഡ് തടവുകാരായ അന്തേവാസികളുടെ സുരക്ഷ ആർക്കാണെന്ന ചോദ്യമാണ് മറ്റൊരു പ്രശ്നം. തടവുകാർക്കായി എട്ട് പോലീസുകാരുണ്ട്. അവരുടെ ഗാർഡ് റൂം ഫോറൻസിക് വാർഡിനടുത്തല്ല. പ്രതികളായതിനാൽ അവരുടെ സുരക്ഷ പൊലീസിന്‍റെ ഉത്തരവാദിത്തമാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇവരെ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചാൽ സുരക്ഷ ഒരുക്കേണ്ടത് ആശുപത്രി അധികൃതരാണെന്നാണ് പൊലീസ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us