തുറമുഖ നിര്‍മ്മാണവും പുനരധിവാസവും ഒരുമിച്ച് കൊണ്ടുപോകും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആവശ്യങ്ങൾക്ക് സർക്കാർ മുൻഗണന നൽകിയതായി സംസ്ഥാന ടൂറിസം മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തുറമുഖ നിർമ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ ഉയർന്നുവന്ന മിക്ക പ്രശ്നങ്ങൾക്കും സർക്കാർ മാന്യമായ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസികള്‍ സമര്‍പ്പിച്ച ആവശ്യങ്ങളെ തരം തിരിച്ച് അടിയന്തിരമായി പരിഹരിക്കേണ്ടതും കൂടുതല്‍ സമയം ആവശ്യമുള്ളതും എന്ന ക്രമത്തിലാണ് സര്‍ക്കാര്‍ പരിഹാര പദ്ധതികള്‍ തയാറാക്കിയിട്ടുള്ളത്. അതേസമയം, തുറമുഖ പരിസരത്ത് പുതുതായി ആരംഭിക്കുന്ന കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ഉടനടി ആരംഭിക്കും. ഏകദേശം 10,000 പേർക്ക് തൊഴിൽ ലഭിക്കും. ഈ പദ്ധതി പ്രദേശവാസികൾക്ക് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പദ്ധതിക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭിക്കുന്നതിന് അസാപ്പില്‍ പ്രദേശവാസികൾക്ക് സൗജന്യ പരിശീലനം നൽകാൻ തീരുമാനിച്ചു.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

അപകടത്തിൽപ്പെടുന്ന ബോട്ടുകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ എല്ലാ ബോട്ടുകളും ഇതിനകം ഇൻഷുർ ചെയ്തിട്ടുണ്ട്. കൂടാതെ, ഹാർബറിലെ വലിയ തിരമാലകൾ കാരണം ബോട്ടുകൾ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതിനായി ഡ്രഡ്ജിംഗ് നടത്തി. ഇവിടെ ഒരു പുതിയ പുലിമുട്ട് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു. ഇതിനായി കേന്ദ്രസർക്കാരിന്റെ സി.ഡബ്ലിയു.പി.ആര്‍.എസ് പഠനം നടത്തി റിപ്പോർട്ട് അംഗീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts