ജാതി സർവേയ്ക്ക് പോയ അധ്യാപകയ്ക്ക് ഹൃദയാഘാതം

ബെംഗളൂരു: നിരവധി എതിർപ്പുകൾക്കിടയിലും കർണാടകയിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഒരു സർവേ നടക്കുന്നു. ഈ സർവേയ്ക്കായി സ്കൂൾ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.

സർവേയ്ക്കായി പോകുന്നതിനിടെ ഒരു അധ്യാപികയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന്, അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ജീവൻ രക്ഷിക്കാൻ സാധിച്ചു .

നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള അനേക്കൽ താലൂക്കിലെ ബൊമ്മസാന്ദ്രയിലേക്ക് പോയ സ്കൂൾ അധ്യാപികയായ യശോദ ആണ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണത്.

ബൊമ്മസാന്ദ്രയിലെ ഒരു സർക്കാർ സ്കൂളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയായി ജോലി ചെയ്യുന്ന അവർ ബൊമ്മസാന്ദ്രയിലെ സെൻസസിന്റെ ചുമതല വഹിച്ചിരുന്നു.

  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

സർവേ നടത്തുന്നതിനിടെ കുഴഞ്ഞുവീണ അധ്യാപികയെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. നാരായണ ഹെൽത്ത് സിറ്റി ആശുപത്രിയിലെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി സ്റ്റെന്റ് ഘടിപ്പിച്ചു.

സർവേയുടെ ഭാഗമായി ഗ്രാമത്തിൽ വീടുതോറും പോയി ഏൽപ്പിച്ച ജോലി ചെയ്തിരുന്ന അധ്യാപികയ്ക്ക് കടുത്ത സമ്മർദ്ദം മൂല മാണ് ഹൃദയാഘാതം സംഭവിച്ച തെന്നാണ് റിപോർട്ടുകൾ.

കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക, വിദ്യാഭ്യാസ സർവേയിൽ തിരക്കുള്ള അധ്യാപകർ ശാരീരികവും മാനസികവുമായ സമ്മർദ്ദം നേരിടുന്നു. ചൂടിലും മഴയിലും കാറ്റിലും അവർ വീടുവീടാന്തരം സഞ്ചരിക്കുന്നു.

  കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യത;

കൃത്യസമയത്ത് ഭക്ഷണവും വെള്ളവും ഇല്ലാതെ അവർ ബുദ്ധിമുട്ടുന്നു. സർവേ പൂർത്തിയാക്കിയില്ലെങ്കിൽ, അധ്യാപകർക്ക് നോട്ടീസ് അയയ്ക്കും. അതേസമയം, സസ്‌പെൻഷൻ ഭയവും അമിതമായ സമ്മർദ്ദവും മൂലമാണ് അവർ ഈ സാഹചര്യം നേരിടുന്നതെന്ന് എന്നാണ് ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയോട് മാപ്പുപറഞ്ഞ് ഗണേഷ്കുമാര്‍; അപ്പോ ശുഭം!!! അങ്ങനെ എല്ലാം കോംപ്രമൈസാക്കി
[masterslider id="10"]

Related posts

Click Here to Follow Us