സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഡെങ്കി പരിശോധനയും ചികിത്സയും ഇനി സൗജന്യം

ബംഗളുരു : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡെങ്കി പരിശോധനയും ചികിത്സയും സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

താലൂക്ക് ആശുപത്രികളിൽ കുറഞ്ഞത് 5 കിടക്കകളും ജില്ലാ ആശുപത്രികളിൽ 10 കിടക്കകളും ഡെങ്കി ബാധിതർക്ക് മാത്രമായി മാറ്റിവെക്കേണ്ടതുണ്ട്.

ഡെങ്കി വ്യാപനം തടയുന്നതിനായി സംസ്ഥാന, ജില്ലാതലങ്ങളിൽ വാർറൂമുകൾ പ്രവർത്തിക്കുന്നുണ്ട്.

ബംഗളുരുവിൽ 2,292 പേർക്കും സംസ്ഥാനത്ത് ഈ വർഷം 7,840 പേർക്കാണ് ഡെങ്കി ബാധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us