4 കർണാടകക്കാരെ കബളിപ്പിച്ച് റഷ്യയിലെ വാഗ്നർ ഗ്രൂപ്പിലേക്ക് തള്ളിവിട്ടു; അവരെ രക്ഷിക്കാൻ സർക്കാരിൻ്റെ സഹായം തേടി മാതാപിതാക്കൾ

ബെംഗളൂരു : ഉക്രെയ്ൻ-റഷ്യ യുദ്ധത്തിൽ പങ്കെടുക്കുന്നതിനായി സ്വകാര്യ സൈന്യത്തിൽ ചേരാൻ പ്രലോഭിപ്പിച്ച് അയക്കപ്പെട്ട കലബുറഗി സ്വദേശികളായ നാലുപേരുടെ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാരിൻ്റെ സഹായം തേടി.

നേരത്തെ ദുബായിൽ ജോലി ചെയ്തിരുന്ന കലബുറഗിയിൽ നിന്നുള്ള നാല് പുരുഷന്മാരെയും തെലങ്കാനയിൽ നിന്നുള്ള ഒരാളെയും ഒരു ഏജൻ്റ് പ്രലോഭിപ്പിച്ച് മികച്ച ശമ്പളമുള്ള ജോലികൾക്കായി റഷ്യയിലേക്ക് മാറ്റുകയായിരുന്നുവെന്ന് വാർത്താ റിപ്പോർട്ടുകൾ പറയുന്നത്.

തെലങ്കാനയിൽ നിന്നുള്ള മുഹമ്മദ് സൂഫിയാൻ എന്നയാളാണ് റഷ്യയിലേക്ക് പോകാൻ കബളിപ്പിക്കപ്പെട്ട ഒരു യുവാവ് തങ്ങളെ രക്ഷിക്കാൻ അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തുവിട്ടത്.

യുട്യൂബ് ചാനൽ നടത്തുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഏജൻ്റ്, കനത്ത ശമ്പളത്തോടെ സുരക്ഷയും സഹായി ജോലിയും വാഗ്ദാനം ചെയ്ത് ഇരകളെ റഷ്യയിലേക്ക് കബളിപ്പിച്ച് കൊണ്ടുപോയാതായി കലബുറഗിയിൽ നിന്നുള്ളയാളുടെ രക്ഷിതാവ് നവാസ് മാധ്യമങ്ങളോട് പറഞ്ഞു.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

കഴിഞ്ഞ രണ്ട് വർഷമായി അവർ ദുബായിൽ ജോലി ചെയ്യുകയായിരുന്നു. ഒരു ഏജൻ്റ് അവർക്ക് റഷ്യൻ വിസ നൽകുകയും ഉയർന്ന ശമ്പളമുള്ള സെക്യൂരിറ്റിയും ഹെൽപ്പർ ജോലിയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

റഷ്യൻ ഭാഷയിലുള്ള ഒരു കരാറിൽ ഒപ്പുവെക്കാൻ അവരെ നിർബന്ധിച്ചു. അവർക്ക് സൈനിക യൂണിഫോമും പരിശീലനവും നൽകി. പിന്നീട് അതിർത്തി പ്രദേശത്ത് യുദ്ധം ചെയ്യാൻ അവരെ അയച്ചു. അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നാണ് നവാസ് മാധ്യമങ്ങളോട് പറഞ്ഞത്.

കലബുറഗിയിലെ മറ്റൊരു ഇരയുടെ സഹോദരൻ മുഹമ്മദ് മുസ്തഫ തൻ്റെ സഹോദരനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് റോസ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

യുഎഇയിൽ ജോലി ചെയ്യുന്ന തൻ്റെ സഹോദരനെയും മറ്റ് മൂന്ന് പേരെയും മികച്ച ജോലി വാഗ്ദാനം ചെയ്ത് ഏജൻ്റുമാർ റഷ്യയിലേക്ക് പ്രലോഭിപ്പിച്ചുവെന്നാരോപിച്ച് അയച്ചുവെന്നാണ് മുഹമ്മദ് മുസ്തഫ എന്ന വ്യക്തി റോസ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പരാതി പ്രകാരം, ഇരകൾ 2023 ഡിസംബർ 18 ന് റഷ്യയിലേക്ക് പോയി. കേസുമായി ബന്ധപ്പെട്ട് ഞങ്ങൾ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും കലബുറഗി പോലീസ് കമ്മീഷണർ ചേതൻ ആർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts